Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാര്‍ട്ടി വക്താവാകുന്നത് എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സാണോ?'; നൂപുര്‍ ശര്‍മയ്ക്കതിരെ സുപ്രീംകോടതി പറഞ്ഞത്

ന്യൂദല്‍ഹി: പ്രവാചക നിന്ദ കേസില്‍ ബി ജെ പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കതിരെ സുപ്രീംകോടതി ഉന്നയിച്ചത് ഗുരുതരമായ വിമര്‍ശനങ്ങള്‍. നിരന്തരമായ ഭീഷണികള്‍ കാരണം തന്റെ ജീവന്‍ അപകടത്തിലായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റണം എന്ന് നൂപൂര്‍ ശര്‍മ്മ സുപ്രീംകോടതിയോട് പറഞ്ഞിരുന്നു.

ഇത് പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രവാചകനെതിരായ നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ വിലകുറഞ്ഞ പ്രചാരണത്തിനോ രാഷ്ട്രീയ അജണ്ടക്കോ നീചമായ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

sd

എന്നാല്‍ മറ്റൊരു സംവാദകനില്‍ നിന്ന് പ്രകോപനമുണ്ടായതാണ് നൂപുര്‍ ശര്‍മ്മയുടെ പ്രതികരണത്തിന്റെ മൂലകാരണമെന്ന് നൂപുര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ചാനല്‍ ചര്‍ച്ചയ്‌ക്കെടുത്ത വിഷയത്തിന്റെ ഉദ്ദേശ്യ ശുദ്ധി പോലും ചോദ്യം ചെയ്തായിരുന്നു ഇതിന് കോടതി മറുപടി പറഞ്ഞത്.

കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഇവയാണ്...

നൂപുര്‍ ശര്‍മയുടെ പരാമര്‍ശം അസ്വസ്ഥതയുളവാക്കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ കൊണ്ട് അവര്‍ എന്താണ് ഉദ്ദേശിച്ചത്.

ദേശീയ മാധ്യമത്തിലൂടെ രാജ്യത്തോട് നൂപുര്‍ ശര്‍മ്മ മാപ്പ് പറയണം

ഖേദം പ്രകടിപ്പിക്കാനും പരാമര്‍ശം പിന്‍വലിക്കാനും അവര്‍ ഒരുപാട് വൈകി. അവരുടെ ഖേദപ്രകടനത്തില്‍ പോലും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തി 'എങ്കില്‍' എന്നാണ് പറയുന്നത്.

മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍

പരാമര്‍ശം പ്രകോപനപരമായിരുന്നു

രാജ്യത്തെ മജിസ്ട്രേറ്റ് കോടതികള്‍ തനിക്ക് തീരെ ചെറുതാണെന്ന അഹങ്കാരമാണ് അവരുടെ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്

ഏതെങ്കിലും പാര്‍ട്ടിയുടെ വക്താവ് ആയിരിക്കുക എന്നത് രാജ്യത്തിന്റെ നിയമത്തെ വിലകുറച്ച് കാണാനുള്ള ലൈസന്‍സാണോ

രാജ്യത്തുടനീളം സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും നൂപുര്‍ ശര്‍മ മാത്രമാണ് ഉത്തരവാദി

കോടതി തൃപ്തരല്ല. മറ്റ് പ്രതിവിധികള്‍ പ്രയോജനപ്പെടുത്തുക.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍, അത് നിങ്ങളുടെ സ്വാധീനം കാണിക്കുന്നു, തനിക്ക് അധികാരവും പിന്തുണയും ഉണ്ടെന്ന് നൂപൂര്‍ ശര്‍മ്മ കരുതുന്നു

അവരേ ക്ഷണിച്ച രീതി ഞങ്ങള്‍ കണ്ടു, പക്ഷേ അവര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ഒരു അഭിഭാഷകയാണെന്ന് പറയുകയും ചെയ്ത രീതി ലജ്ജാകരമാണ്

ഡല്‍ഹി പോലീസ് എന്ത് ചെയ്തു. ഞങ്ങളെ കൊണ്ട് പറയപ്പിക്കരുത്. ടിവി ചര്‍ച്ചയില്‍ എന്തുകൊണ്ടാണ് അവര്‍ സബ് ജുഡീസ് ആയ ഒരു വിഷയം തിരഞ്ഞെടുത്തത്

നൂപുര്‍ ശര്‍മ അന്വേഷണത്തില്‍ ചേര്‍ന്നിട്ടുണ്ടോ? അവിടെ അവര്‍ക്കായി ഒരു ചുവന്ന പരവതാനി ഉണ്ടായിരിക്കണം

ഇവിടെ ഒരു വ്യക്തിക്ക് പ്രത്യേക ഇടം നല്‍കുന്നുണ്ട്

നൂപുര്‍ ശര്‍മയുടെ വാക്കുകള്‍ ശാഠ്യവും അഹങ്കാരവും കാണിക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+