ഉഡുപ്പി കോളജില്‍ പറഞ്ഞു തീര്‍ക്കാമായിരുന്ന സംഭവം... ഒടുവില്‍ കോടതി കയറി, എന്താണ് ഹിജാബ് കേസ്
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള കോളജില്‍ തുടങ്ങിയ ഹിജാബ് നിരോധനം ദേശീയ തലത്തില്‍ വിവാദമാകുകയും ഇപ്പോള്‍ സുപ്രീംകോടതിക്ക് പോലും വ്യക്തമായ തീരുമാനം എടുക്കാനാകാത്ത കേസായി മാറുകയും ചെയ്തിരിക്കുന്നു. സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് കേസില്‍ വാദം കേട്ടെങ്കിലും ഭിന്ന വിധികളാണ് രണ്ടു ജഡ്ജിമാരും പുറപ്പെടുവിച്ചത്.
ഒരാള്‍ കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ മറ്റൊരു ജഡ്ജി ഹൈക്കോടതി വിധി റദ്ദാക്കി. ഭിന്ന വിധി വന്ന സാഹചര്യത്തില്‍ കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപീകരിച്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുകയാകും ഇനിയുള്ള നടപടി. ഒരു കോളജില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന ചെറിയ സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായി മാറിയതാണ് ഹിജാബ് വിവാദം....

2021 ഡിസംബറിലാണ് ഹിജാബ് വിവാദത്തിന് തുടക്കം. മുസ്ലിം പെണ്‍കുട്ടികള്‍ തലമറച്ച് ക്ലാസിലെത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തുവരികയായിരുന്നു. മാത്രമല്ല, അവര്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ തലമറച്ച് ക്ലാസില്‍ കയറേണ്ടെന്ന് ഉഡുപ്പിയിലെ പ്രീ യുണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനികളെ അറിയിച്ചു. വര്‍ഷങ്ങളായി തങ്ങള്‍ ഇങ്ങനെയാണ് വരുന്നതെന്നും ഇപ്പോള്‍ എന്താണ് മാറ്റം വരുത്തുന്നതെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. അവര്‍ പ്രതിഷേധവും ആരംഭിച്ചു.
2022 ജനുവരി ഒന്നിനാണ് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് വിലക്കി കോളജ് അധികൃതര്‍ തീരുമാനമെടുത്തത്. വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങി. അടുത്തിടെ നിരോധിച്ച ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കൂടാതെ ചില മുസ്ലിംസംഘടനകളും വിദ്യാര്‍ഥികളെ പിന്തുണച്ച് രംഗത്തുവന്നു. ഹിജാബിനെതിരെ എബിവിപി വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. ഇതോടെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു.

ജനുവരി 31ന് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബ് നിരോധനം നീക്കണമെന്നായിരുന്നു അവരുടെ ആവശ്യം. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഫെബ്രുവരി അഞ്ചിന് വിദ്യാഭ്യാസ വകുപ്പ് കലാലയങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും യൂണിഫോം പിന്തുടരണം എന്നായിരുന്നു സര്‍ക്കുലര്‍. സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികള്‍ മാനേജ്മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
ഇതോടെ ഹിജാബിനെ അനുകൂലിച്ചും എതിര്‍ത്തും ഇരുവിഭാഗങ്ങള്‍ തെരുവിലിറങ്ങി. ഫെബ്രുവരി എട്ടിന് പ്രതിഷേധം ശക്തമായി. ശിവമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ പോലിസിനെ സര്‍ക്കാര്‍ വിന്യസിച്ചു. സ്കൂളുകള്‍ അടച്ചിട്ടു. ഫെബ്രുവരി ഒമ്പതിന് കര്‍ണാടക ഹൈക്കോടിയുടെ സിംഗിള്‍ ബെഞ്ച് കേസ് വിശാല ബെഞ്ചിന് കൈമാറി. ഫെബ്രുവരി പത്തിന് മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങി. ചീഫ് ജസ്റ്റിസ് റുതി രാജ് അശ്വതി, ജസ്റ്റിസുമാരായ ദിക്ഷിത്, ജെഎം ഖാസി എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

ഫെബ്രുവരി 11ന് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. മതപരമായ ഒരു വസ്ത്രവും വിദ്യാര്‍ഥികള്‍ സ്കൂളില്‍ ധരിക്കരുത് എന്നും കോടതി ഉത്തരവിട്ടു. ഇതോടെ ഹിജാബ് ധരിച്ചുവരുന്ന കുട്ടികളെ സ്കൂള്‍ കവാടത്തിന് മുമ്പില്‍ അധ്യാപകര്‍ തടയുന്ന സാഹചര്യമായി. ഹിജാബ് നിരോധിക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമില്ല എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഫെബ്രുവരി 25ന് കര്‍ണാടക ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. 11 ദിവസത്തിനകം വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. മാര്‍ച്ച് 15നാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഹിജാബ് നിരോധനം ശരിവെക്കുകയായിരുന്നു കോടതി. സര്‍ക്കാരിന്റെ വാദം അംഗീകരിച്ചായിരുന്നു വിധി. മാര്‍ച്ച് 16ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചു.

വേനലവധിക്ക് ശേഷം സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ശു ധുലിയ എന്നിവരാണ് വാദം കേട്ടത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 25 ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. കേരളത്തിലെയും കര്‍ണാടകയിലെയും മുസ്ലിം സംഘടനകള്‍, വിദ്യാര്‍ഥിനികള്‍, സിഖ് വനിത തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹാജരായി.
സെപ്തംബര്‍ 22ന് വാദം പൂര്‍ത്തിയാകുകയും വിധി ഒക്ടോബര്‍ 13ലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് സുപ്രീംകോടതിയുടെ ഡിവിഷന് ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ രണ്ടു വിധിയാണ് പ്രസ്താവിച്ചത്. ഗുപ്ത ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ ധുലിയ ഹൈക്കോടതി വിധി റദ്ദാക്കി. ഭിന്ന വിധി വന്ന സാഹചര്യത്തില്‍ കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലെത്തും. വിശാല ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിക്കുകയും വാദം കേള്‍ക്കുകയും ചെയ്യും. അതുവരെ ഹിജാബ് വിഷയത്തില്‍ നിലവിലുള്ള സ്ഥിതി തുടരും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications