Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനാ മസ്ജിദ് പൊളിച്ചുനീക്കണം; പള്ളി നില്‍ക്കുന്നത് കൃഷ്ണ ജന്മഭൂമിയിലെന്ന് ഹര്‍ജി, പുതിയ വിവാദം

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ പള്ളികളില്‍ അവകാശവാദം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ. മഥുരയിലെ മീനാ മസ്ജിദ് പൊളിച്ചുനീക്കണം എന്നാണ് സംഘടന നല്‍കിയ പുതിയ പരാതി. മഥുര സിവില്‍ കോടതിയിലാണ് ഹിന്ദു മഹാസഭ ട്രഷറര്‍ ദിനേശ് ശര്‍മ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. മീനാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.

me

മുഗള്‍ ഭരണാധികാരി ഔറംബസീബ് കൃഷ്ണ ജന്മക്ഷേത്രം പൊളിക്കുകയായിരുന്നുവെന്നും അവിടെയാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചതെന്നും ദിനേശ് ശര്‍മ വാദിക്കുന്നു. കൃഷ്ണ ജന്മഭൂമിയിലെ കിഴക്കന്‍ അതിര്‍ത്തി മേഖലയിലാണ് മീന മസ്ജിദ് നിര്‍മിച്ചത്. കൃഷ്ണ ക്ഷേത്രത്തിന് ചുറ്റും കൈയ്യേറാനാണ് മുസ്ലിങ്ങള്‍ ശ്രമിച്ചിരുന്നത്. വടക്ക് ഭാഗത്ത് ഷാഹി ഈദ്ഗാഹും കീഴക്കന്‍ ഭാഗത്ത് മീനാ മസ്ജിദും നിര്‍മിച്ചു. അവര്‍ ക്രമേണ ക്ഷേത്രഭൂമി മുഴുവന്‍ കൈയ്യേറാന്‍ ശ്രമിക്കുകയായിരുന്നു എന്നും ശര്‍മ ആരോപിക്കുന്നു.

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് കോടതിയില്‍ നിന്ന് വന്നതിന് പിന്നാലെയാണ് മീനാ മസ്ജിദുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗ്യാന്‍വാപി മസ്ജിദിന്റെ മതിലിനോട് ചേര്‍ന്ന പ്രദേശത്ത് വിഗ്രഹങ്ങള്‍ കണ്ടുവെന്നും ഇവിടെ നിത്യാരാധനയ്ക്ക് അനുമതി വേണമെന്നും അഞ്ച് സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ആവശ്യം പരിഗണിച്ച് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വെ നടത്താന്‍ കോടതി നിര്‍ദേശിച്ചു.

സര്‍വ്വെ നടത്തിയപ്പോള്‍ പള്ളിയിലെ വെള്ള സംഭരണിയില്‍ ശിവലിംഗം കണ്ടുവെന്നു ഹിന്ദു വിഭാഗത്തിന്റെ പ്രതിനിധികള്‍ വെളിപ്പെടുത്തി. എന്നാല്‍ നമസ്‌കാരത്തിന് മുമ്പായി അംഗശുദ്ധി വരുത്തുന്ന ഹൗളിലെ അടയാളമാണിതെന്ന് പള്ളി കമ്മിറ്റി പറയുന്നു. സ്ത്രീകളുടെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി കോടതിയെ സമീപിച്ചു.

കമ്മിറ്റിയുടെ ഹര്‍ജി തള്ളിയ കോടതി സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. ഇതോടെ ബാബരി മസ്ജിദ് കേസിന് ശേഷം മറ്റൊരു സാമുദായിക ധ്രുവീകരണ നീക്കമാണ് നടക്കുന്നത് എന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+