Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയുടെ ചരമവാര്‍ഷികം ഗോഡ്‌സെ ആപ്‌തെ സ്മൃതി ദിവസ് ആയി ആചരിച്ച് ഹിന്ദുമഹാസഭ

ന്യൂദല്‍ഹി: ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്സെയ്ക്കും കൂട്ടുപ്രതിയായ നാരായണ്‍ ആപ്തേയ്ക്കുമായി 'ഗോഡ്സെ-ആപ്തെ സ്മൃതി ദിവസ്' ആചരിച്ച് ഹിന്ദു മഹാസഭ. രാഷ്ട്രം മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികം ആചരിച്ച ദിവസമാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നാഥുറാം ഗോഡ്സെയ്ക്കും നാരായണ്‍ ആപ്തേയ്ക്കും ഹിന്ദു മഹാസഭ ആദരാഞ്ജലി അര്‍പ്പിച്ചത്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ മഹാത്മാ ഗാന്ധിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായ മതനേതാവ് കാളീചരണ്‍ മഹാരാജിനും നാല് നേതാക്കള്‍ക്കും ഹിന്ദു മഹാസഭ 'ഗോഡ്‌സെ-ആപ്‌തേ ഭാരതരത്‌ന' നല്‍കി.

'ഇന്ത്യയെ പാകിസ്ഥാനുമായി സംയോജിപ്പിച്ച് 'അഖണ്ഡ ഭാരതം' ആക്കാനുള്ള ദൃഢനിശ്ചയത്തോടെ ഞങ്ങള്‍ ഭാരത മാതാവിന്റെ ആരതി നടത്തി. 1948 ജനുവരി 30 ന് അവരെ അറസ്റ്റ് ചെയ്തതിലുള്ള ഞങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ ജനുവരി 30 'ഗോഡ്സെ ആപ്തേ സ്മൃതി ദിവസ്' ദിനമായി ആചരിക്കുന്നു, ''ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീര്‍ ഭരദ്വാജ് പി ടി ഐയോട് പറഞ്ഞു. ഗ്വാളിയോറില്‍ വെച്ച് ഹിന്ദു മഹാസഭ കാളീചരണ്‍ മഹാരാജിനെയും ഹിന്ദു മഹാസഭയുടെ നാല് നേതാക്കളെയും ഗോഡ്സെ-ആപ്തേ ഭാരതരത്ന നല്‍കി ആദരിച്ചതായി ഭരദ്വാജ് വ്യക്തമാക്കി.

1

കാളീചരണ്‍ മഹാരാജ് ജയിലിലായതിനാല്‍ അദ്ദേഹത്തിന് വേണ്ടി പ്രമോദ് ലോഹപത്രെയാണ് ആദരം ഏറ്റുവാങ്ങിയതെന്നും ഭരദ്വാജ് പറഞ്ഞു. ഗ്വാളിയോറിലെ ദൗലത് ഗഞ്ച് ഏരിയയിലെ മഹാസഭയുടെ ഓഫീസിലാണ് പരിപാടി നടന്നത്. സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദു മഹാസഭ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഭരദ്വാജ് അവകാശപ്പെട്ടു. 1947-ലെ ഇന്ത്യാ വിഭജനത്തിന് മഹാത്മാഗാന്ധിയാണ് കാരണമെന്ന് പറഞ്ഞ ഭരദ്വാജ് ഗാന്ധിയെ കുറ്റപ്പെടുത്തി. വിഭജനം കാരണം ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും കുടിയിറക്കല്‍ നേരിടുകയും ചെയ്തു.

2

ചര്‍ക്ക (മഹാത്മാഗാന്ധി ജനകീയമാക്കിയ നൂല്‍ നൂല്‍ക്കുന്ന ചക്രം) കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് വിശ്വസിക്കാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യു വരിച്ച ഏഴുലക്ഷം പേരുടെ ത്യാഗം കോണ്‍ഗ്രസും ബി ജെ പിയും ജനങ്ങളെ അറിയിച്ചില്ലെന്നും ഭരദ്വാജ് ആരോപിച്ചു. എല്ലാ വിപ്ലവകാരികളെയും മഹാസഭ ആദരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1949 ല്‍ നാഥുറാം ഗോഡ്സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ച് ഗോഡ്സെയുടെ പ്രതിമ നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ഹിന്ദു മഹാസഭ പറഞ്ഞിരുന്നു.

3

എന്നാല്‍ 2017 നവംബറില്‍ ഗ്വാളിയോര്‍ ജില്ലാ അധികാരികള്‍ ഗോഡ്സെയുടെ പ്രതിമ കണ്ടുകെട്ടി, അതിന്റെ ഓഫീസ് ഗോഡ്സെയുടെ ക്ഷേത്രമാക്കി മാറ്റാനുള്ള ഹിന്ദു മഹാസഭയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. മഹാസഭ കാളീചരണ്‍ ഉള്‍പ്പെടെയുള്ളവരെ 'ഗോഡ്സെ ആപ്തേ ഭാരതരത്ന' നല്‍കി ആദരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചത് കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബി ജെ പി സര്‍ക്കാരാണെന്നായിരുന്നു മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ്മ പറഞ്ഞത്.

4

കേന്ദ്രസര്‍ക്കാര്‍ ഭാരത് രത്ന (ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി) നല്‍കുന്ന ഒരു പ്രക്രിയയുണ്ട്. റോഡില്‍ നില്‍ക്കുന്ന ആര്‍ക്കും ഇത് നല്‍കാനാവില്ല. എന്നാല്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് താനെയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ജനുവരി 19 നാണ് മഹാരാഷ്ട്രയിലെ താനെ പൊലീസ് ഛത്തീസ്ഗഡില്‍ നിന്ന് കാളീചരണിനെ അറസ്റ്റ് ചെയ്തത്. അതേസമയം രാഷ്ട്രപിതാവിന്റെ 74-ാം ചരമവാര്‍ഷികം ഞായറാഴ്ചയാണ് രാജ്യം ആചരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+