Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000 പേര്‍

ദില്ലി: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ 1980ന് ശേഷമുണ്ടായ നക്‌സല്‍ ആക്രമണങ്ങളില്‍ 15,000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിവരാവകാശനിയമപ്രകാരം പുറത്തുവിട്ട രേഖയിലാണ് കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഉണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 3,000 സേനാ അംഗങ്ങള്‍ ഉള്‍പ്പെടെ 15,000ത്തോളം പേര്‍ മരിച്ചതായി സ്ഥിരീകരിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ വിവരപ്രകാരം 12,177 സാധാരണക്കാരാണ് നക്‌സലുകളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. 3,125 സെക്യൂരിറ്റി സേനാംഗങ്ങളും കൊല്ലപ്പെട്ടു. കൂടാതെ, 4,768 നക്‌സലുകളും ഈ കാലയളവില്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ പറയുന്നു. 1980 മുതല്‍ 2015 മെയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

maoists

വിവരാവകാശപ്രകാരമുള്ള മറ്റൊരു ചോദ്യത്തിന് 3,038.86 കോടിരൂപ മൂന്നുവര്‍ഷത്തിനിടെ വിവിധ നക്‌സല്‍ ബാധിത സംസ്ഥാനങ്ങള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. പോലീസ് ഫോഴ്‌സിന്റെ അധുനികവത്കരണത്തിനായാണ് ഈ തുക നല്‍കിയതെന്ന് പറയുന്നു. ആന്ധ്രപ്രദേശ്(161 കോടി), ഉത്തര്‍പ്രദേശ് (377 കോടി), ഛത്തീസ്ഗഡ് (73 കോടി), ജാര്‍ഖണ്ഡ്((69 കോടി) എന്നിങ്ങനെയാണ് കണക്കില്‍ കാണിച്ചിരിക്കുന്നത്. പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിന് 68.13 കോടി രൂപയും നല്‍കി.

ഇവകൂടാതെ, പത്ത് സംസ്ഥാനങ്ങളിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ 400 പോലീസ് സ്‌റ്റേഷനുകളും പുതുതായി അനുവദിച്ചിട്ടുണ്ട്. ഓരോ പോലീസ് സ്‌റ്റേഷനും 2 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+