Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗപ്പൂരിലും ഇനി സ്വവർഗ്ഗരതി നിയമവിധേയമാവും: ആർട്ടിക്കിള്‍ 377 എ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

പുരുഷന്മാർ തമ്മിലുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട് സുപ്രധാനമായ പ്രഖ്യാപനവുമായി സിംഗപ്പൂർ. പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധന നിയമം പിൻവലിക്കുമെന്നാണ് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് ദേശീയ ടിവിയിലൂടെ പ്രഖ്യാപിച്ചത്. കൊളോണിയല്‍ കാലഘട്ടത്തിലെ 377 എ നിയമം റദ്ദാക്കിക്കൊണ്ട് പുരുഷന്മാർ തമ്മിലുള്ള ലൈംഗികത കുറ്റകരമല്ലാതാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എൽ ജി ബി ടിക്യു കമ്മ്യൂണിറ്റികള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട സംവാദങ്ങളും പോരാട്ടങ്ങളും നടത്തിവരികയാണ്. ഇതിനൊടുവിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മനുഷ്യരാശിയുടെ വിജയമാണെന്ന് എൽ ജി ബി ടി ക്യു കമ്മ്യൂണിറ്റി പ്രതികരിച്ചു.

വാർഷിക ദേശീയ ദിന റാലിയിലായിരുന്നു പ്രധാനമന്ത്രി

വാർഷിക ദേശീയ ദിന റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പരസ്പര സമ്മതത്തോടെയുള്ള മുതിർന്നവർ തമ്മിലെ സ്വകാര്യ ലൈംഗിക പെരുമാറ്റം ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉന്നയിക്കുന്നില്ല. അതിനാല്‍ തന്നെ ആളുകളെ വിചാരണ ചെയ്യുന്നതിനോ കുറ്റമാക്കുന്നതിനോ ഒരു ന്യായീകരണവുമില്ല," ലീ പറഞ്ഞു. തീരുമാനം സ്വവർഗ്ഗാനുരാഗികളായ സിംഗപ്പൂർക്കാർക്ക് കുറച്ച് ആശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

 സ്വവർഗവിവാഹം അനുവദിക്കുന്നത് ഭരണഘടനാപരമായി

സ്വവർഗവിവാഹം അനുവദിക്കുന്നത് ഭരണഘടനാപരമായി വെല്ലുവിളിക്കാനാകില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ഭരണഘടന ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതാണ് വേണ്ടത്, സിംഗപ്പൂർ ജനത തീരുമാനം അംഗീകരിക്കും. എല്ലായിടത്തും സ്വവർഗ്ഗാനുരാഗികൾക്ക് ഇപ്പോൾ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും ലീ സിയാൻ ലൂംഗ് കൂട്ടിച്ചേർത്തു.

ഞങ്ങൾ സെക്ഷൻ 377 എ റദ്ദാക്കിയാലും, ഞങ്ങൾ

ഞങ്ങൾ സെക്ഷൻ 377 എ റദ്ദാക്കിയാലും, ഞങ്ങൾ വിവാഹമെന്ന് സാമൂഹ്യ സ്ഥാപനത്തെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഭരണഘടന ഭേദഗതിയിലൂടെ. നിയന്ത്രിതവും ശ്രദ്ധാപൂർവ്വവുമായ രീതിയിൽ സെക്ഷൻ 377A റദ്ദാക്കാൻ ഞങ്ങളെ സഹായിക്കും. 1930-കളിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലാണ് പീനൽ കോഡിന്റെ 377 എ വകുപ്പ് നിലവിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.

1965-ൽ സിംഗപ്പൂർ മലേഷ്യയുടെ ഭാഗമായി

1965-ൽ സിംഗപ്പൂർ മലേഷ്യയുടെ ഭാഗമായി മാറിയതോടെയാണ് ദ്വീപിന്റെ മേലുള്ള ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം സിംഗപ്പൂരും സ്വതന്ത്രമായി. എന്നാൽ കൊളോണിയല്‍ കാലഘട്ടതിലെ പീനൽ കോഡ് നിലനിർത്തി. പുരുഷന്മാർ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് രണ്ട് വർഷം വരെ തടവ് ശിക്ഷയാണ് ഈ നിയമം പറയുന്നത്. 2007 മുതൽ, സെക്ഷൻ 377 എ റദ്ദാക്കണമോ എന്ന് പാർലമെന്റ് അവസാനമായി ചർച്ച ചെയ്തപ്പോൾ നിയമം തുടരണം എന്നതായിരുന്നു നിലപാട്. എന്നാല്‍ അപ്പോഴും വലിയ വിമർശനം ഉയർന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+