അസൻ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു; ആന്ധ്രയിൽ വൻ കൃഷിനാശം
വിജയവാഡ: ആന്ധ്രാ, ഒഡീഷ തീരത്ത് അനുഭവപ്പെട്ട അസനി ചുഴലിക്കാറ്റ് ദുർബലമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് നിലവിൽ ന്യൂനമർദമായി മാറിക്കഴിഞ്ഞു. ഇത് ബുധനാഴ്ച രാത്രിയോടെ മച്ചിലിപട്ടണത്തിനും നരസാപുരത്തിനും ഇടയിൽ കരതൊട്ടു എന്നാണ് റിപ്പോർട്ട്. ഇതിന്റെ പ്രഭാവത്താൽ ദക്ഷിണേന്ത്യയിലെ പല സംസ്ഥാനത്തും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ തീരദേശ ജില്ലകളായ ബാപട്‌ല, കൃഷ്ണ, പശ്ചിമ ഗോദാവരി, അമലപുരം, കാക്കിനാഡ എന്നിവിടങ്ങളിൽ പ്രതീക്ഷിച്ച നാശനഷ്ടങ്ങൾ ഉണ്ടായില്ല. അതേ സമയം നെല്ലൂർ, തിരുപ്പതി, ചിറ്റൂർ, അന്നമയ്യ, കടപ്പ ജില്ലകളിൽ പെയ്ത കനത്ത മഴയിൽ റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ഈ ജില്ലകളിൽ ജനജീവിതം താറുമാറായി. നെല്ലൂർ ജില്ലാ ഭരണകൂടം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 328 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ഇവിടെ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച ജില്ലയുടെ വടക്കൻ മേഖലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കണ്ടുകുരു ഡിവിഷനിലെ ചില മണ്ഡലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 സെന്റീമീറ്ററിലധികം മഴ പെയ്തു.

കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ കോട്ടിറെഡ്ഡി ഗുണ്ടയും തിരുപ്പതി കുണ്ടയും വ്യാഴാഴ്ച പ്രാദേശിക നിയമസഭാംഗം എം മഹിധർ റെഡ്ഡിയ്‌ക്കൊപ്പം നെല്ലൂർ കളക്ടർ കെവിഎൻ ചക്രധർ ബാബു സന്ദർശിച്ചു. കനത്ത മഴയിൽ ആറ് മണ്ഡലങ്ങളിൽ 3024 ഹെക്ടറിലെ കൃഷികൾ നശിച്ചു. പരുത്തി, കരിമ്പ്, ഉഴുന്ന്, ചെറുപയർ, എള്ള് , ചോളം എന്നി വിളകളാണ് നശിച്ചത്. അന്നമയ്യ, കടപ്പ ജില്ലകളിലെ ഹോർട്ടികൾച്ചർ കർഷകരുടെ വിളകൾക്കും വലിയ തോതിൽ നാശം സംഭവിച്ചതായി റിപ്പോർട്ട് ഉണ്ട്. 2,288.4 ഏക്കർ കാർഷിക വിളകൾ ഉൾപ്പെടെ 3,370 ഏക്കറിൽ വിളനാശം സംഭവിച്ചു എന്നാണ് പ്രാഥമിക കണക്ക്.
ഐഎംഡി റിപ്പോർട്ട് അനുസരിച്ച്, ചുഴലിക്കാറ്റ് തീരത്ത് തൊടുന്നതിന് മുമ്പ് ആഴത്തിലുള്ള ന്യൂനമർദമായി ദുർബലമായത് പ്രധാനമായും താഴ്ന്ന സമുദ്രോപരിതല താപനിലയും കുറഞ്ഞ സമുദ്രത്തിലെ ചൂടും ഉള്ള ഒരു പ്രദേശത്തേക്ക് പ്രവേശിച്ചതിനാലാണ്. വളരെ സാവധാനമാണ് കാറ്റ് തീരത്തിനടുത്തേക്ക് പ്രവേശിച്ചത്. അതേ സമയം വ്യാഴാഴ്ച കടലിൽ കുടുങ്ങിയ എട്ട് മത്സ്യത്തൊഴിലാളികളെ കൃഷ്ണ ജില്ലാ പോലീസും മറൈൻ പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഏപ്രിൽ 9 ന് ബോട്ടിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഇവർക്ക് ദിശ നഷ്ടപ്പെടുകയായിരുന്നു. കാക്കിനാഡ ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവർ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications