ഇത് അന്താരാഷ്ട്ര അതിര്‍ത്തായാണോ? കര്‍ഷകരെ നേരിടാന്‍ വന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്രം, വിമര്‍ശനം
ദില്ലി: കര്‍ഷക നടപടികളെ നേരിടാന്‍ ശക്തമായ നടപടികളുമായി ദില്ലി പൊലീസ്. സിമന്‍റില്‍ ഉറപ്പിച്ച് നിര്‍ത്തിയ കൂര്‍ത്ത മുനകളുള്ള കമ്പികള്‍, കോണ്‍ഗ്രീറ്റ് ഭിത്തികള്‍ എന്നിവ അടങ്ങുന്ന മള്‍ട്ടി ലെയര്‍ ബാരിക്കേഡിങ് സംവിധാനമാണ് ദില്ലി അതിര്‍ത്തികളിലെ പ്രധാന പാതകളില്‍ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് പ്രധാന കർഷകരുടെ പ്രതിഷേധ കേന്ദ്രങ്ങളായ സിംഗു, തിക്രി, ഖാസിപൂർ എന്നിവടങ്ങളിലാണ് അതി ശക്തമായ മൾട്ടി-ലെയർ ബാരിക്കേഡുകളും കനത്ത സുരക്ഷാ വിന്യാസവുമുള്ള കോട്ടകളാക്കി തീര്‍ത്തത്.
ജനുവരി 26 ന് ട്രാക്ടർ പരേഡിനിടെ പ്രക്ഷോഭകാരികളായ കർഷകർ നടത്തിയ അക്രമാസക്തമായ ഏറ്റുമുട്ടലിന് ദിവസങ്ങൾക്ക് ശേഷമാണ് ദില്ലി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്. 60 ദിവസത്തിലേറെയായി കർഷകരുടെ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന സിംഗു അതിർത്തിയിലെ ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികളും സമരം ചെയ്യുന്ന കര്‍ഷകരും തമ്മില്‍ അടുത്തിടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷാ സംവിധാനങ്ങളെന്നും പൊലീസ് വിശദീകരിക്കുന്നു.

Recommended Video

ഇത്രയധികം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. രാജ്യത്തിന്‍റെ അന്താരാഷ്ട്ര അതിര്‍ത്തിയാണോ ഇത്, കര്‍ഷകരെ ശത്രു രാജ്യക്കാരായിട്ടാണോ ഭരണം കൂടം കാണുന്നതെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. അതേസമയം, പ്രതിഷേധം അതിശക്തമായി മുന്നോട്ട് കൊണ്ടുപോവും എന്ന് തന്നെയാണ് കര്‍ഷക സംഘടനങ്ങല്‍ വ്യക്തമാക്കുന്നത്. ആറിന് രാജ്യവ്യാപകമായി റോഡ് തടയൽ സമരം നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കർഷകസംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications