ബൈപാസ് സർജറിക്ക് പച്ചക്കറി മുറിക്കുന്ന കത്തി ഉപയോഗിക്കരുത്: പ്രതിപക്ഷത്തെ വിമർശിച്ച് ജഗദീപ് ധന്‍കർ
ഡല്‍ഹി: തനിക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് രാജ്യസഭാ ചെയർപേഴ്‌സൺ ജഗദീപ് ധന്‍കർ. "ബൈപാസ് സർജറിക്ക് ഒരിക്കലും പച്ചക്കറി മുറിക്കാനുള്ള കത്തി ഉപയോഗിക്കരുത്" എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. "ഉപരാഷ്ട്രപതിക്കെതിരെയുള്ള നോട്ടീസ് നോക്കൂ. അത് കണ്ടാല്‍ നിങ്ങൾ ഞെട്ടിപ്പോകും. മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖർജി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ' ബൈപാസ് സർജറിക്ക് ഒരിക്കലും പച്ചക്കറി മുറിക്കാനുള്ള കത്തി ഉപയോഗിക്കരുത്" ജഗദീപ് ധന്‍കർ പറഞ്ഞു. അവിശ്വാസ പ്രമേയ നോട്ടീസ് തള്ളിയതിന് ശേഷമുള്ള ജഗദീപ് ധന്‍കറിന്റെ ആദ്യ പ്രതികരണം കൂടിയായാണ് ഇത്.
"ആ നോട്ടീസ് പച്ചക്കറി മുറിക്കാനുള്ള കത്തി പോലുമായിരുന്നില്ല. അത് തുരുമ്പെടുത്തിരുന്നു. അവർക്ക് തിടുക്കമായിരുന്നു. അത് വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നാൽ എന്നെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത് നിങ്ങളാരും ഇത് വായിച്ചില്ല എന്നതാണ്. ഉണ്ടായിരുന്നെങ്കിൽ.. നിങ്ങൾ ദിവസങ്ങളോളം ഉറങ്ങില്ലായിരുന്നു" വനിത മാധ്യമപ്രവർത്തകരുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് രാജ്യസഭ ഉപാധ്യക്ഷന്‍ പറഞ്ഞു.

സോണിയാഗാന്ധി-ജോർജ് സോറോസ് വിഷയത്തിൽ ബി ജെ പി എംപിമാരുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ തങ്ങളുടെ എം പിമാർക്ക് ധൻഖർ സമയം നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ 14 ദിവസം മുൻകൂറായി നൽകണമെന്ന ചട്ടം പാലിച്ചില്ല, നോട്ടീസിൽ ധൻകറുടെ പേര് തെറ്റിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടേറിയറ്റ് തള്ളുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്കെതിരെ തെറ്റായ ആഖ്യാനം സൃഷ്ടിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രമേയമെന്നും രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി ചെയർമാനെ നീക്കാനായി നല്‍കിയ പ്രമേയത്തില്‍ 60 പ്രതിപക്ഷ എംപിമാരായിരുന്നു ഒപ്പുവെച്ചത്.
എന്നാല്‍ രാജ്യസഭ അധ്യക്ഷനെതിരായ വിമർശനം കോണ്‍ഗ്രസ് ഇപ്പോഴും തുടരുകയാണ്. ജഗദീപ് ധൻഖറിനെ ഉപരിസഭയിലെ "ഏറ്റവും വലിയ തടസ്സം" എന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ അടുത്തിടെ വിശേഷിപ്പിച്ചത്. രാജ്യസഭ ഉപാധ്യക്ഷന്റെ പ്രവർത്തനങ്ങൾ "ഇന്ത്യയുടെ അന്തസ്സിനെ വ്രണപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷമായി, നിർണായക വിഷയങ്ങൾ ഉന്നയിക്കാൻ അദ്ദേഹം ഞങ്ങൾക്ക് സമയമോ സ്ഥലമോ നൽകിയില്ല," മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications