Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യപേപ്പർ ചോർച്ച തടയാൻ പുതിയ നിയമം വിജ്ഞാപനം ചെയ്തു; ജയിൽ ശിക്ഷ മുതൽ ഒരു കോടി രൂപ പിഴ വരെ

ന്യൂഡൽഹി: നീറ്റ്, യുജിസി -നെറ്റ് തുടങ്ങിയ പരീക്ഷകളിലെ പേപ്പർ ചോർച്ചയും കോപ്പിയടിയും തടയാൻ പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രം. ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ ( പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വിജ്ഞാപനം ചെയ്തത്.

വെള്ളിയാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. പേപ്പറുകൾ ചോർത്തുകയോ ഉത്തരക്കടലാസിൽ കൃത്രിമം കാട്ടുകയോ ചെയ്താൽ കുറഞ്ഞത് മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ഇത് ചുമത്തുന്നത്. ഇത് 10 ലക്ഷം രൂപ വരെ പിഴയോടെ അഞ്ച് വർഷം വരെ നീട്ടാം.

exan

കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കൾക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താം. സർവീസ് പ്രൊവൈഡറിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ, അവർക്ക് മൂന്ന് മുതൽ പത്ത് വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കും.

പരീക്ഷാ അതോറിറ്റിയോ സേവനദാതാക്കളോ സംഘടിത കുറ്റകൃത്യം ചെയ്താൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കും. മെയ് 5-ന് നടന്ന നീറ്റ് - യു ജി 2024 പരീക്ഷയിൽ ഏകദേശം 24 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ജൂൺ 4 ന് ഫലങ്ങൾ പ്രഖ്യാപിച്ചു. ചോദ്യപേപ്പർ ചോർച്ചയും 1500 ഓളം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയെന്ന ആരോപണവും സുപ്രീം കോടതിയിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾക്കും കോടതി കേസുകളിലേക്കും നയിച്ചിരിക്കുകയാണ്.

യു ജി സി - നെറ്റ് പരീക്ഷ നടന്ന് ഒരു ദിവസത്തിനുള്ളിൽ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പുകളിലേക്കും യോഗ്യത നിർണ്ണയിക്കുന്ന ഈ പരീക്ഷയിൽ 9 ലക്ഷത്തിലധികം ആളുകകൾ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ ഈ വിഷയങ്ങൾ അഭിസംബോധന ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ ക്രൈം ടീമിൽ നിന്ന് ഡാർക്ക്നെറ്റിൽ ചോദ്യങ്ങളുണ്ടെന്ന വിവരം യു ജി സി ചെയർമാനു ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്നും എന്നാൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചുയ

അതേ സമയം, ഇന്ത്യയിലുടനീളമുള്ള പൊതു പരീക്ഷകളിൽ നീതി ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിട്ടാണ് ഈ പുതിയ നിയമം കാണുന്നത്. ക്രമക്കേടുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശനമായ പിഴ ചുമത്തി പരീക്ഷാ സമ്പ്രദായത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+