ആറ് ജിഹാദികളെ പോലും 'കൈകാര്യം'ചെയ്യാനായില്ല... ഇന്ത്യന്‍ സൈന്യത്തിന് ജെയ്ഷെയുടെ പരിഹാസം
പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണത്തെ നേരിട്ട ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചുകൊണ്ട് ജെയ്ഷെ മുഹമ്മദിന്റെ ഓഡിയോ സന്ദേശം. ഒരു വെബ്സൈറ്റിലാണ് 13 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ പ്രത്യക്ഷപ്പെട്ടത്.
ആറ് ജിഹാദികളെ പോലും കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം ബുദ്ധിമുട്ടിയെന്നാണ് പരിഹാസം. വീരമൃത്യ വരിച്ച ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാറിനേയും ഷാര്‍പ് ഷൂട്ടര്‍ ഫത്തേ സിങിനേയും അപമാനിയ്ക്കുന്നും ഉണ്ട് അവര്‍.
ഇന്ത്യന്‍ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേര്‍ക്ക് എങ്ങനെയാണ് ജിഹാദികള്‍ വെടിയുതിര്‍ത്തത് എന്ന് പോലും ഓഡിയോയില്‍ വിശദീകരിയ്ക്കുന്നു.
ആറ് ജിഹാദികളെ പോലും 'കൈകാര്യം'ചെയ്യാനായില്ല... ഇന്ത്യന്‍ സൈന്യത്തിന് ജെയ്ഷെയുടെ പരിഹാസം

നീണ്ട ദൗത്യം, അവരുടെ വിജയം?
ഭീകരരെ തുരത്താനുള്ള ഇന്ത്യയുടെ സൈനിക നീക്കം 80 മണിക്കൂര്‍ നീണ്ടു നിന്നു എന്നത് തന്നെ തങ്ങളുടെ ദൗത്യത്തിന്റെ വജയമാണെന്നാണ് ജെയ്ഷെ മുഹമ്മദ് ഓഡിയോയില്‍ അവകാശപ്പെടുന്നത്.

സേനയ്ക്ക് പരിഹാസം
വെറും ആറ് ജിഹാദികളെ പോലും കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സേന കഷ്ടപ്പെട്ടു എന്നാണ് പരിഹാസം.

കണ്ണീരണിഞ്ഞ ഭീരുക്കള്‍
ഭീരുക്കളെ പോലെ കരഞ്ഞുകൊണ്ട് ഒരു രാജ്യം വിരല്‍ ചൂണ്ടി കുറ്റം ആരോപിയ്ക്കുന്നതാണ് പത്താന്‍കോടില്‍ കണ്ടതെന്നാണ് മറ്റൊരു പരിഹാസം. അദ്യം ആറ് തീവ്രവാദികള്‍ എന്ന് പറഞ്ഞു. പിന്നെ അത് അഞ്ചായി, നാലായി... പരിഹാസം തുടരുന്നു.

രക്ത സാക്ഷികളെ അപമാനിച്ചു
പത്താന്‍കോട് ഭീകരാക്രമണത്തില്‍ ധീരരക്തസാക്ഷികളായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാറിനേയും ഷാര്‍പ് ഷൂട്ടര്‍ ഫത്തേ സിങ്ങിനേയും പരിഹസിയ്ക്കാനും ജെയ്ഷെ മുഹമ്മദ് മറന്നില്ല.

വിശദീകരണം
എങ്ങനെയാണ് ഭീകരര്‍ വ്യോമ കേന്ദ്രത്തില്‍ കടന്നതെന്നും ആക്രമണം നടത്തിയതെന്നും ഓഡിയോയില്‍ വിശദീകരിയ്ക്കുന്നുണ്ട്.

വെടിവച്ച കഥകള്‍
ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് എങ്ങനെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നും ഓഡിയോയില്‍ വിശദീകരിയ്ക്കുന്നു. ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്ക് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തയായും ഓഡിയോയില്‍ പറയുന്നുണ്ട്.

ജിഹാദികള്‍ക്ക് പ്രകീര്‍ത്തനം
രണ്ട് ദിവസം ഊണും ഉറക്കവും ഇല്ലാതെ, കൊടും തണുപ്പില്‍ പോരാടിയ ജിഹാദികളെ പ്രകീര്ത്തിയ്ക്കുന്നും ഉണ്ട്.

പാകിസ്താന് മുന്നറിയിപ്പ്
ഇന്ത്യ നല്കുന്ന തെളിവുകള്‍ അംഗീകരിയ്ക്കരുതെന്ന മുന്നറിയിപ്പ് പാകിസ്താന് നല്‍കുകയാണ് ജെയ്ഷെ മുഹമ്മദ്. ഇന്ത്യക്ക് മുന്നില്‍ തലകുനിയ്ക്കരുതെന്നും മുന്നറിയിപ്പ് നല്കുന്നു.

മൗലാന മസൂദ് അസര്‍
കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ ഇന്ത്യ വിട്ടയച്ച ഭീകരനായ മൗലാന മസൂദ് അസ്ഹര്‍ ആണ് ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍. മസൂദ് അസ്ഹര്‍ തന്നെയാണ് പത്താന്‍കോട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് കരുതുന്നത്.

വെബ്സൈറ്റില്‍
അല്ഖലാം ഓണ്‍ലൈന്‍ എന്ന വെബ്സൈറ്റിലാണ് ഓഡിയോ പ്രത്യക്ഷപ്പെട്ടത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications