ഒടുവില്‍ ആ സത്യം പുറത്തുവന്നു?ജയലളിത മരിച്ചതെങ്ങനെയെന്ന്!!തള്ളിയിട്ടത് സത്യമോ?
ജയലളിത മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച എയിംസ് തമിഴ്നാട് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ജയലളിത മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച എയിംസ് തമിഴ്നാട് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജയലളിതയ്ക്ക് ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഉള്ളതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ മരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ എയിംസിലെ ഡോക്ടര്‍മാരോട് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്.

നിരവധി ആരോഗ്യ പ്രശ്നങ്ങള്‍
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജയലളിതയുടെ മരണമെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ജയലളിതയ്ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അഞ്ചിന് രാത്രി 11.30 നാണ് ജയലളിത മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാഭാവിക മരണം
ജയലളിതയുടേത് സ്വാഭാവിക മരണമാണെന്ന റിപ്പോര്‍ട്ടാണ് എയിംസ് നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ചെറിയ തോതില്‍ വിഷം നല്‍കിയാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്.

മികച്ച പരിശോധന
പ്രമേഹം, അമിത വണ്ണം എന്നിവ മൂലമുള്ള പ്രശ്നങ്ങള്‍ ജയലളിതയ്ക്ക് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജയലളതയ്ക്ക് മികച്ച ചികിത്സയാണ് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രിയിലെത്തിച്ചു
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി പത്ത് മണിയോടെയായിരുന്നു ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആംബുലന്‍സ് ജയലളിതയുടെ വീടിടലെത്തിയപ്പോള് ഓക്സിജന്റെ അഭാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു ജയയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്നം
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അണുബാധയും നീര്‍ജലീകരണവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനു പിറമെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ജയലളിതയ്ക്കുണ്ടായിരുന്നു.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് വീഴ്ച സംഭവിച്ചതായി പാര്‍ട്ടിയിലുള്ളവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ശശികല ജയലളിതയെ തള്ളിയിട്ടെന്നായിരുന്നു ആരോപണം. ഇതും റിപ്പോര്‍ട്ടില്‍ നിഷേധിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് വീഴ്ചകളൊന്നും സംഭവിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദയാഘാതം ഉണ്ടാകുന്നതുവരെ
അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഡിസംബര്‍ മൂന്നു വരെ ജയലളിതയ്ക്ക് ബോധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നുന്നു. ഡിസംബര്‍ നാലിനാണ് ജയലളിതയിക്ക് ഹൃദയാഘാതം ഉണ്ടായത്. ഐസിയുവിലായിരിക്കെയാണ് ഹൃദ യാഘാതം ഉണ്ടായതെന്നും വ്യക്തമാക്കിയിരിക്കുന്നു.

ജീവന് നിലനിര്‍ത്താന്‍
ഹൃദയാഘാതം ഉണ്ടായതിനു പിന്നാലെ ജീവന് നിലനിര്‍ത്തുന്നതിനും അബോധാവസ്ഥയിലായ ജയലളിതയെ ഉണര്‍ത്തുന്നതിനും വേണ്ടി ഇസിഎംഒ നല്‍കിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യക്തമായ മെഡിക്കല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ജയലളിതയ്ക്ക് ചികിത്സ നല്‍കിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെന്നും നാഡീവ്യവസ്ഥ തകരാറിലായെന്നും കണ്ടെത്തിയതോടെയാണ് ജീവന് നിലനിര്‍ത്താന്‍ ഉപകരണങ്ങളുടെ സഹായം തേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പുറത്ത്
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ അവസാനിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് ആരോ പണങ്ങള് ഉന്നയിച്ചവര്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

പള്‍മണോളജി വിദഗ്ധന്‍
ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അഞ്ച് തവണയാണ് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചത്. ഒക്ടോബര്‍ അഞ്ചിനും ഡിസംബര്‍ ആറിനും ഇടയിലാണ് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിച്ചത്. പള്‍മണോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജിസി ഖില്‍നാനിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് ജയലളിതയെ പരിശോധിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എയിംസില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications