മകള്‍ യുകെയില്‍ നിന്നെത്തി, നിര്‍ദ്ദേശം പാലിച്ചില്ല; കൊറോണ ബാധിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ പത്ര സമ്മേളനത്തനത്തില് പങ്കെടുത്ത കൊറോണ വൈറസ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഇദ്ദേഹത്തിന്റെ മകള്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതാണ് കേസെടുക്കാന്‍ കാരണമായത്. യുകെയില്‍ നിന്നും നാട്ടിലെത്തിയ മകളില്‍ നിന്നുമാണ് മാധ്യമപ്രവര്ത്തകന് കൊറോണ ബാധിച്ചത്. മകള്‍ക്ക് കൊറോണ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഈ മാധ്യമപ്രവര്ത്തകന് പങ്കെടുത്തത്. ഈ വാര്‍ത്താ സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാധ്യമപ്രവര്‍ത്തകന്റെ മകള്‍ യുകെയില്‍ നിന്നും എത്തിയത്. ഇതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയണമെന്ന വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് കാറ്റില്‍ പറത്തിയാണ് ഇയാള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. കൊറോണയെ പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുപോന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. യുകെയില്‍ ബിരുദാനന്തര നിയമ വിദ്യാര്‍ത്ഥിയാണ് ഇയാളുടെ മകള്‍.
ഐപിസി സെക്ഷന്‍ 188,269,270 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് വെള്ളിയാഴ്ച രാത്രി ശ്യാമള ഹില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 33 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 16 പേര് ഇന്‍ഡോര്‍ സ്വദേശികളും, എട്ട് പേര് ജബല്‍പൂരും, മൂന്ന് പേര് വീതം ഭോപ്പാല്‍, ഉജ്വയിന്, രണ്ട് പേര് ഗ്വാളിയോര്‍, ശിവപുരി എന്നിവിടങ്ങളിലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
Recommended Video
രണ്ട് പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. ഉജ്വയിനുല് നിന്നും ഭോപ്പാലില്‍ നിന്നുമുള്ളവരാണ് മരണപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 902 ആയി. വെള്ളിയാഴ്ച മാത്രം 100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പിടിപ്പെട്ടതിന് ശേഷമുള്ള ഏറ്റവും പുതിയ പ്രതിദിന കണക്കാണിത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര (4), ഗുജറാത്ത് (3), കര്‍ണാടക(2), മധ്യപ്രദേശ്, തമിഴ്നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു. അതേസമയം 83 പേര്‍ക്ക് ഇതുവരെ രോഗം ബേധമായിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications