Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിഷി വേണ്ട, ദേശീയ പതാക ഉയർത്താൻ കൈലാഷ് ഗെഹ്‌ലോട്ട് മതി; പ്രഖ്യാപിച്ച് ഡൽഹി ലെഫ്. ഗവർണർ

ന്യൂഡൽഹി: ഭരണകക്ഷിയായ എഎപിയുമായുള്ള ഭിന്നതയിൽ കൂടുതൽ കടുത്ത നിലപാടുമായി ഡൽഹി ലെഫ്. ഗവർണർ വികെ സക്‌സേന. മുഖ്യമന്ത്രി കെജ്രിവാളിന്റെ ആവശ്യം തള്ളിക്കൊണ്ട് ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്താൻ ആഭ്യന്തരമന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിനെ ചുമതലപ്പെടുത്തിയാണ് വികെ സക്‌സേന പുതിയ പോർമുഖം തുറന്നത്. വ്യാഴാഴ്‌ച രാജ്യതലസ്ഥാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ കൈലാഷ് ഗെഹ്‌ലോട്ട് ദേശീയ പതാക ഉയർത്തുമെന്നാണ് അറിയിപ്പ്.

സാധാരണയായി മുഖ്യമന്ത്രിമാരാണ് ഇത്തരം ചടങ്ങുകളിൽ ദേശീയ പതാക ഉയർത്തേണ്ടത്. എന്നാൽ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ അഭാവത്തിലാണ് മന്ത്രിസഭയിലെ മറ്റൊരാൾക്ക് ചുമതല നൽകിയിരിക്കുന്നത്.

vksaxenaandatishi

എന്നാൽ ഇതോടെ ഭരണകക്ഷിയായ എഎപിയും ലെഫ്. ഗവർണറും തമ്മിലുള്ള പോര് മുറുകുകയാണ്. നേരത്തെ അരവിന്ദ് കെജ്‌രിവാൾ തന്നെ തന്റെ അഭാവത്തിൽ വിദ്യാഭ്യാസ മന്ത്രി അതിഷിയെ ചടങ്ങിൽ ദേശീയ പതാക ഉയർത്താൻ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് ആഭ്യന്തരമന്ത്രിക്ക് ചുമതല നൽകിയിരിക്കുന്നത്.

കെജ്രിവാളിന്റെ ആവശ്യം സാധുത ഇല്ലാത്തതാണെന്ന് ഗവർണർ പറഞ്ഞിരുന്നു. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന മാർച്ച് പാസ്‌റ്റിന് ഉൾപ്പെടെ എല്ലാത്തിന്റെയും ഉത്തരവാദിത്തം പോലീസിന് ആയതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും ആഭ്യന്തര വകുപ്പിനെ ഏൽപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

'മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്താൻ ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്ലോട്ടിനെ നാമനിർദ്ദേശം ചെയ്യുകയാണ്" വികെ സക്‌സേനയുടെ ഓഫീസ് പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ഇത് എഎപിയും ഗവർണറും തമ്മിലുള്ള ഭിന്നത കൂടുതൽ ശക്തമാവാൻ കാരണമാവും എന്നാണ് വിലയിരുത്തൽ.

നേരത്തെ തന്റെ നിർദ്ദേശം അറിയിക്കാൻ കെജ്രിവാൾ ലെഫ്. ഗവർണർക്ക് കത്തെഴുതിയിരുന്നു എങ്കിലും അത്തരത്തിലുള്ള യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് ഗവർണറുടെ ഓഫീസ് അറിയിച്ചത്. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ജയിൽ അധികൃതർ തന്നെ രംഗത്ത് വന്നിരുന്നു. ഇത് അവകാശങ്ങളുടെ ദുരുപയോഗം ആയതിനാൽ കത്ത് ഗവർണർക്ക് കൈമാറിയില്ലെന്നാണ് അവർ അറിയിച്ചത്.

അതിഷിയെ തഴഞ്ഞത് എഎപിക്കും വികെ സക്സേനയ്ക്കും ഇടയിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാവുന്ന സാഹചര്യത്തിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ അൽപ്പത്തരം എന്നാണ് എഎപി ഇതിനെ വിശേഷിപ്പിച്ചത്. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തടയാനാണ് ലെഫ്. ഗവർണറുടെ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷിയും ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+