കുമാരസ്വാമിയെ നേരിടാന്‍ സുമലത; ബിജെപി കളിമാറ്റുന്നു... മകന് തോറ്റിടത്ത് അച്ഛന് ജയിക്കുമോ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ പോരാട്ടം ശക്തമാക്കി കളം നിറയാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തില്‍ നടി സുമലത മാണ്ഡ്യയില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മാണ്ഡ്യയിലെ സ്ഥാനാര്‍ഥി. എന്നാല്‍ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കല്‍പ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മാണ്ഡ്യയിലും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍.

ചന്നപട്ന മണ്ഡലത്തിലാണ് കുമാരസ്വാമി മല്‍സരിക്കുന്നത്. അതിന് പുറമെ മാണ്ഡ്യയിലും ജനവിധി തേടിയേക്കുമെന്നാണ് വാര്‍ത്തകള്‍. ഈ സാഹചര്യത്തില്‍ മാണ്ഡ്യ എംപി കൂടിയായ സുമലത മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ചര്‍ച്ചകള്‍ക്ക് ചൂടേറി. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഉറപ്പായും മാണ്ഡ്യയില്‍ മല്‍സരിക്കുമെന്ന് സുമലത പറഞ്ഞു.
നിലവില്‍ മാണ്ഡ്യയിലെ എംപിയാണ് സുമലത. അവര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് വാര്‍ത്തകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്സരിച്ചുകൊണ്ടാകും കര്‍ണാടകയില്‍ കളംനിറയുക എന്നാണ് വിവരം. മാണ്ഡ്യയില്‍ തന്നെ ജനവിധി തേടുമെന്നും പറയപ്പെടുന്നു. ഇതിനിടെയാണ് കുമാരസ്വാമി മാണ്ഡ്യയിലെത്തുമെന്ന വാര്‍ത്ത. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന സുമലതയുടെ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
2019ല്‍ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് സുമലത മല്‍സരിച്ചതും ജയിച്ചതും. ബിജെപി അവര്‍ക്ക് നിരുപാധിക പിന്തുണ നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വവും പിന്തുണച്ചു. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയായിരുന്നു അന്ന് സുമലതയുടെ എതിരാളി. വലിയ ഭൂരിപക്ഷത്തിലാണ് സുമലത ജയിച്ചുകയറിയത്.

നിഖിലിനെ തോല്‍പ്പിച്ച സുമലത ഇനി കുമാരസ്വാമിയെയും തോല്‍പ്പിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സുലമതയുടെ ഭര്‍ത്താവ് അന്തരിച്ച നടന് അംബരീഷിന് വലിയ സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ. അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെയാണ് സുമലതയ്ക്ക് പിന്നിലും. അതുകൊണ്ടുതന്നെ സുമലത സ്ഥാനാര്‍ഥിയായാല്‍ ജയിക്കുമെന്ന ഉറപ്പ് ബിജെപിക്കുണ്ട്. എന്തുവില കൊടുത്തും കൂടുതല്‍ സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ഇതുവരെ സ്വതന്ത്രയായി നിന്നിരുന്ന സുമലത കഴിഞ്ഞ മാസം മോദി മൈസൂരിലെത്തിയ വേളയിലാണ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി മാണ്ഡ്യയില്‍ മല്‍സരിപ്പിക്കുന്നത് അശോക് ജയറാമിനെയാണ്. ജെഡിഎസ് സ്ഥാനാര്‍ഥിയായി എം ശ്രീനിവാസും രംഗത്തുണ്ട്. 'മദ്ദൂരിലെ ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കും. അഭിഷേക് അംബരീഷും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും' സുമലത പറഞ്ഞു.
നിലവില്‍ മാണ്ഡ്യയിലെ സിറ്റിങ് എംഎല്‍എ ജെഡിഎസ് നേതാവ് ശ്രീനിവാസ് ആണ്. അദ്ദേഹത്തിന് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിനാല്‍ ശ്രീനിവാസ് പിന്മാറുമെന്നും കുമാരസ്വാമി സ്ഥാനാര്‍ഥിയാകുമെന്നും ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നു. രണ്ടിടത്തും കുമാരസ്വാമി ജയിച്ചാല്‍ മാണ്ഡ്യ സീറ്റ് ഭാര്യ അനിതയ്ക്ക് വേണ്ടി ഒഴിയുമെന്നും പ്രചാരണമുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നാണ് ജെഡിഎസിലെ ഒരു വിഭാഗം പറയുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications