കെജ്രിവാള് രണ്ട് വര്‍ഷം ജയിലിലേക്ക്?
ദില്ലി: ബി ജെ പി നേതാവ് നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി കോടതി കുറ്റം ചുമത്തി. ഐ പി സി 499, 500 വകുപ്പുകള്‍ പ്രകാരം അപകീര്‍ത്തികരമായ പരമാര്‍ശം നടത്തി എന്നാണ് കുറ്റം. രണ്ട് വര്‍ഷം തടവും പിഴയും അല്ലെങ്കില്‍ രണ്ട് വര്‍ഷം തടവ് ഇവയില്‍ ഏതെങ്കിലും ഒന്ന് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
ആഗസ്ത് രണ്ടിന് കേസില്‍ വിചാരണ തുടങ്ങും. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ സെക്ഷന്‍ 500 പ്രകാരം കെജ്രിവാള് രണ്ട് വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിവരും. ജാമ്യത്തുക കെട്ടിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കെജ്രിവാള് ഈ കേസില്‍ ഏതാനും ദിവസങ്ങള്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. കെജ്രിവാള് പുറത്തിറക്കിയ അഴിമതിക്കാരുടെ പട്ടികയില്‍ തന്റെ പേരുണ്ട് എന്ന് കാണിച്ചാണ് ഗഡ്കരി കോടതിയെ സമീപിച്ചത്.

കേസ് ഒത്തുതീര്പ്പാകാവുന്നതേയുള്ളൂ എന്ന് കോടതി നിതിന്‍ ഗഡ്കരിയോടും കെജ്രിവാളിനോടും അഭിപ്രായപ്പെട്ടു. ഇരുവരും തങ്ങളുടെ സമയം കുറച്ചുകൂടി നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം. കെജ്രിവാള് പ്രസ്താവന പിന്‍വലിച്ചാല്‍ കേസും പിന്‍വലിക്കാമെന്ന് ഗഡ്കരി പറഞ്ഞു. സത്യസന്ധനായ നേതാവാണ് താന്‍. തനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ വെറുതെയിരിക്കാനാവില്ല. എന്നാല്‍ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് കെജ്രിവാള് പറഞ്ഞത്. തെളിവുകള്‍ തന്റെ പക്കലുണ്ട്.
ദില്ലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 2014 നാണ് കെജ്രിവാളും സംഘവും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പട്ടിക പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വീരപ്പമോയ്ലി അടക്കമുള്ളവര്‍ കെജ്രിവാളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നാഗ്പൂരില്‍ നിന്നുളള ബി ജെ പി എം പിയാണ് നിതിന്‍ ഗഡ്കരി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications