കോട്ടയിലെ കുട്ടികളുടെ മരണം തണുത്ത് വിറങ്ങലിച്ച്: മരണ നിരക്ക് ഉയർന്നത് അധികൃരുടെ അനാസ്ഥ മൂലമെന്ന്
ജയ്പൂൂർ: രാജസ്ഥാനിലെ ജെകെ ലോൺ ആശുപത്രിയിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി റിപ്പോർട്ട്. കുഞ്ഞുങ്ങളുടെ മരണം തണുത്ത് വിറങ്ങലിച്ചാണെന്നാണ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഡിസംബർ മുതൽ ജെകെ ലോൺ ആശുപത്രിയിൽ മരിച്ചത് 107 കുട്ടികളാണ്. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉപകരണങ്ങൾ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഇത് ശിശുമരണ നിരക്ക് ഉയരുന്നതിന് കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ശരീരത്തിലെ ഊഷ്മാവ് വേഗത്തിൽ നഷ്ടമാവുന്ന ഹൈപ്പോ തെർമിയ എന്ന അവസ്ഥമൂലമാണ് കുട്ടികളുടെ മരണനിരക്ക് ഉയർന്നിട്ടുള്ളത്. ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ ഒരു ഉപകരണങ്ങളും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ഉപകരണങ്ങളുടെ അഭാവമാണ് മരണനിരക്ക് ഉയരുന്നതിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണ നിലയിൽ 37 ഡിഗ്രി സെൽഷ്യസ് ശരീരോഷ്മാവാണ് കുട്ടികൾക്ക് വേണ്ടത്. എന്നാൽ ആശുപത്രിയിലുണ്ടായിരുന്ന കുട്ടികളുടേത് 35 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. ഇത് നിയന്ത്രിക്കാൻ അനിവാര്യമായ ഒരു ഉപകരണങ്ങളും ആശുപത്രിയിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലമാണ് ഇത്രയധികം കുട്ടികൾ മരിച്ചതെന്നും രാജസ്ഥാൻ സർക്കാർ നിയോഗിച്ച കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഡിസംബറിൽ കുട്ടികൾ തുടർച്ചമായി മരിച്ചതിന് പിന്നിൽ ജീവൻരക്ഷാ ഉപാധികളുടെ അഭാവമാണെന്നാണ് പ്രധാനമായും റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രിയിലുള്ള 28 നെബുലൈസറുകളിൽ 22 എണ്ണവും പ്രവർത്തനരഹിതമാണ്. ജീവൻ നിലനിർത്തുന്നതിനാവശ്യമായ 111 ഇൻഫ്യൂഷൻ പമ്പുകളിൽ 81 എണ്ണവും പ്രവർത്തന രഹിതമാണ്. പരാമീറ്ററുകളും പൾസി ഓക്സി മീറ്ററുകളുടെ സമാനമാണ്. ഓക്സിജൻ പൈപ്പുകളുടെ കുറവുള്ളതിനാൽ സിലിണ്ടറിൽ നിന്ന് നേരിട്ടാണ് കുട്ടികൾക്ക് ഓക്സിജൻ നൽകിവന്നിരുന്നത്.
ആശുപത്രിയ്ക്കായി ആറുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങൾ വാങ്ങിയിട്ടില്ലെന്നാണ് അധികൃതൃർ സാക്ഷ്യപ്പെടുത്തുന്നത്. വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി രഘു ശർമ വ്യക്തമാക്കിയിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications