'ആര്‍എസ്എസ് പരിശീലിപ്പിച്ച് നിര്‍ത്തിയ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണോ അഗ്നിപഥ്'? കുമാരസ്വാമി
ബെംഗളൂരു: അഗ്നിപഥ് പദ്ധതി ആര് എസ് എസിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ പ്രതിരോധ സേനയിലേക്കുള്ള കേന്ദ്രത്തിന്റെ പുതിയ റിക്രൂട്ട്മെന്റ് നയത്തെ കുമാരസ്വാമി ചോദ്യം ചെയ്തു. അഡോള്‍ഫ് ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മനിയിലെ നാസി പാര്‍ട്ടിയുടെ മാതൃകയില്‍ സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ആര് എസ് എസിന്റെ ശ്രമമാണോ ഈ പദ്ധതിയെന്നും അദ്ദേഹം ചോദിച്ചു.
രാമനഗരയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ പ്രതികരണം. ''ഇത് ഇവിടെയല്ല ഡല്‍ഹിയില്‍ സംസാരിക്കേണ്ട വിഷയമാണ്. അഗ്നിപഥ് പദ്ധതിയുടെ ആശയം സര്‍ക്കാരിന് നല്‍കിയത് ആരാണ്? ഇതിനായി പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ ഉണ്ടായിരുന്നോ? 10 ലക്ഷം പേരെ പ്രതിരോധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി അഗ്നിപഥ് എന്ന പേരില്‍ ഒരു പുതിയ പ്രോഗ്രാം ഉണ്ടാക്കാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നോ?, അദ്ദേഹം ചോദിച്ചു.

ഇത് സംബന്ധിച്ച് പ്രതിരോധ വകുപ്പില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടായിരുന്നോ എന്നും ഉണ്ടെങ്കില്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയത് എന്നും കുമാരസ്വാമി ആരാഞ്ഞു. പ്രതിരോധ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഈ 10 ലക്ഷം യുവാക്കളില്‍ ആര് എസ് എസ് യൂണിറ്റുകളില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. ചില യുവാക്കളെ ആര് എസ് എസ് പരിശീലിപ്പിച്ച് പ്രവര്‍ത്തകരായി നിലനിര്‍ത്തിയിട്ടുണ്ട്.

അവര്‍ക്ക് പട്ടാളത്തില്‍ ജോലി നല്‍കാനുള്ള പദ്ധതിയാണോ അഗ്നിപഥ് എന്നും അദ്ദേഹം ചോദിച്ചു. അത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്മെന്റിന്റെ 2.5 ലക്ഷവും ഇത്തരക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണോ ഇതിന് പിന്നില്‍?, കുമാരസ്വാമി ചോദിച്ചു. ഇത് ആര്‍എസ്എസിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണോ? നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 11 ലക്ഷം രൂപ വീതം നല്കി പുറത്തിറങ്ങി രാജ്യത്തുടനീളം വിതരണം ചെയ്യുന്നതിന്റെ ബാക്കി 75 ശതമാനവും ആര് എസ് എസിന്റെ ശക്തിയായി മാറുമോ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

'സൈന്യത്തെ ആര് എസ് എസിന്റെ നിയന്ത്രണത്തിലാക്കാനും നാല് വര്‍ഷത്തിന് ശേഷം പുറത്തുവിട്ട 75 ശതമാനം രാജ്യത്തെ നിയന്ത്രിക്കാനുമുള്ള പദ്ധതിയാണിത്. ഇത് ഹിറ്റ്ലറുടെ നാസി അജണ്ട പോലെയാണ്, ആര്‍എസ് എസിന്റെ ഉത്ഭവം ഒരേ കാലഘട്ടത്തിലാണ്. അഗ്നിപഥ് പദ്ധതി നമ്മുടെ രാജ്യത്ത് അഗ്നിവീരന്മാരെ സൃഷ്ടിച്ച് അത്തരം നടപടികള്‍ അവതരിപ്പിക്കാനുള്ള തന്ത്രമാണോ എന്നായിരുന്നു കുമാരസ്വാമി ചോദിച്ചത്.

രാജ്യമാകെ അഗ്നിപഥിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ വിമര്‍മനം. കര്‍ണാടകയില്‍ അടുത്തിടെ നടന്ന രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം 2023 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ജെ ഡി എസിനെ ഒരുക്കുന്നതിനായി സംസ്ഥാനത്ത് പര്യടനം നടത്തുകയാണ് അദ്ദേഹം. നേരത്തെ ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ മത്സരിക്കില്ല എന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

ഞങ്ങള്‍ നിരവധി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു, തോല്‍വികള്‍ കാരണം ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ല. സംസ്ഥാനത്തിനായുള്ള ഞങ്ങളുടെ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാന്‍ ഓഗസ്റ്റ് 15 വരെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ ജെ ഡി എസിന്റെ സ്വതന്ത്ര സര്‍ക്കാര്‍ രൂപീകരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications