Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആര്‍എസ്എസ് പരിശീലിപ്പിച്ച് നിര്‍ത്തിയ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണോ അഗ്നിപഥ്'? കുമാരസ്വാമി

ബെംഗളൂരു: അഗ്നിപഥ് പദ്ധതി ആര്‍ എസ് എസിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ പ്രതിരോധ സേനയിലേക്കുള്ള കേന്ദ്രത്തിന്റെ പുതിയ റിക്രൂട്ട്മെന്റ് നയത്തെ കുമാരസ്വാമി ചോദ്യം ചെയ്തു. അഡോള്‍ഫ് ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മനിയിലെ നാസി പാര്‍ട്ടിയുടെ മാതൃകയില്‍ സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ആര്‍ എസ് എസിന്റെ ശ്രമമാണോ ഈ പദ്ധതിയെന്നും അദ്ദേഹം ചോദിച്ചു.

രാമനഗരയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ പ്രതികരണം. ''ഇത് ഇവിടെയല്ല ഡല്‍ഹിയില്‍ സംസാരിക്കേണ്ട വിഷയമാണ്. അഗ്‌നിപഥ് പദ്ധതിയുടെ ആശയം സര്‍ക്കാരിന് നല്‍കിയത് ആരാണ്? ഇതിനായി പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ ഉണ്ടായിരുന്നോ? 10 ലക്ഷം പേരെ പ്രതിരോധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി അഗ്‌നിപഥ് എന്ന പേരില്‍ ഒരു പുതിയ പ്രോഗ്രാം ഉണ്ടാക്കാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നോ?, അദ്ദേഹം ചോദിച്ചു.

1

ഇത് സംബന്ധിച്ച് പ്രതിരോധ വകുപ്പില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടായിരുന്നോ എന്നും ഉണ്ടെങ്കില്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയത് എന്നും കുമാരസ്വാമി ആരാഞ്ഞു. പ്രതിരോധ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഈ 10 ലക്ഷം യുവാക്കളില്‍ ആര്‍ എസ് എസ് യൂണിറ്റുകളില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. ചില യുവാക്കളെ ആര്‍ എസ് എസ് പരിശീലിപ്പിച്ച് പ്രവര്‍ത്തകരായി നിലനിര്‍ത്തിയിട്ടുണ്ട്.

2

അവര്‍ക്ക് പട്ടാളത്തില്‍ ജോലി നല്‍കാനുള്ള പദ്ധതിയാണോ അഗ്നിപഥ് എന്നും അദ്ദേഹം ചോദിച്ചു. അത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്മെന്റിന്റെ 2.5 ലക്ഷവും ഇത്തരക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണോ ഇതിന് പിന്നില്‍?, കുമാരസ്വാമി ചോദിച്ചു. ഇത് ആര്‍എസ്എസിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണോ? നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 11 ലക്ഷം രൂപ വീതം നല്‍കി പുറത്തിറങ്ങി രാജ്യത്തുടനീളം വിതരണം ചെയ്യുന്നതിന്റെ ബാക്കി 75 ശതമാനവും ആര്‍ എസ് എസിന്റെ ശക്തിയായി മാറുമോ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

3

'സൈന്യത്തെ ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലാക്കാനും നാല് വര്‍ഷത്തിന് ശേഷം പുറത്തുവിട്ട 75 ശതമാനം രാജ്യത്തെ നിയന്ത്രിക്കാനുമുള്ള പദ്ധതിയാണിത്. ഇത് ഹിറ്റ്ലറുടെ നാസി അജണ്ട പോലെയാണ്, ആര്‍എസ് എസിന്റെ ഉത്ഭവം ഒരേ കാലഘട്ടത്തിലാണ്. അഗ്‌നിപഥ് പദ്ധതി നമ്മുടെ രാജ്യത്ത് അഗ്‌നിവീരന്മാരെ സൃഷ്ടിച്ച് അത്തരം നടപടികള്‍ അവതരിപ്പിക്കാനുള്ള തന്ത്രമാണോ എന്നായിരുന്നു കുമാരസ്വാമി ചോദിച്ചത്.

4

രാജ്യമാകെ അഗ്നിപഥിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ വിമര്‍മനം. കര്‍ണാടകയില്‍ അടുത്തിടെ നടന്ന രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം 2023 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ജെ ഡി എസിനെ ഒരുക്കുന്നതിനായി സംസ്ഥാനത്ത് പര്യടനം നടത്തുകയാണ് അദ്ദേഹം. നേരത്തെ ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ മത്സരിക്കില്ല എന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

5

ഞങ്ങള്‍ നിരവധി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു, തോല്‍വികള്‍ കാരണം ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ല. സംസ്ഥാനത്തിനായുള്ള ഞങ്ങളുടെ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാന്‍ ഓഗസ്റ്റ് 15 വരെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ ജെ ഡി എസിന്റെ സ്വതന്ത്ര സര്‍ക്കാര്‍ രൂപീകരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+