ചൈനയ്ക്ക് വലുത് പാകിസ്താനാണ്, മോദിയല്ല, കാണൂ...
ദില്ലി: വിജയകരമായിരുന്നു എന്ന് ഇന്ത്യയും മോദി സര്‍ക്കാരും ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം അത്ര വലിയ വിജയമായിരുന്നില്ല എന്ന് സൂചന. മോദി ചൈന സന്ദര്‍ശിച്ച് മാസങ്ങള്‍ പോലും പിന്നിടുന്നതിന് മുമ്പേ, പാകിസ്താനെ തങ്ങള്‍ കൈവിടുന്ന പ്രശ്നമില്ല എന്ന വ്യക്തമായ സന്ദേശമാണ് ചൈന നല്‍കുന്നത്. മുംബൈ ഭീകരാക്രമണ സൂത്രധാരനായ സാക്കീര്‍ റഹ്്മാന്‍ ലഖ്വിക്കെതിരെ ഇന്ത്യ നടത്തിയ നീക്കത്തിനാണ് ചൈന അപ്രതീക്ഷിതമായി തടയിട്ടത്.
മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കര്‍ നേതാവുമായ ലഖ്വിയെ മോചിപ്പിച്ച പാകിസ്താനെതിരെ നടപടിയെടുക്കണം എന്ന ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്രസഭയില്‍ ചൈന എതിര്‍ക്കുകയായിരുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിക്കാനായി യു എന്‍ ഉപരോധ സമിതി യോഗത്തിലാണ് ചൈന ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്. ചൈനയുടെ മനം മാറ്റത്തിന് പിന്നില്‍ എന്താണെന്ന് കാണൂ...

എന്തിനിത് ചെയ്തു
തങ്ങളുടെ ഏറ്റവും അടുത്ത രാജ്യമായ പാകിസ്താനോടുള്ള സൗഹൃദം കണക്കിലെടുത്താണ് ചൈന ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍വീഴ്ത്താന്‍ വരെ പോന്നതാണ് ഈ നീക്കം.

മോദി തൃപ്തനല്ല
ചൈനയുടെ ഈ നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്തനല്ല. ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്ക മോദി ചൈനയെ അറിയിച്ചുകഴിഞ്ഞു.

ഭീകരവാദമല്ല കാര്യം
ലഖ്വി വിഷയത്തില്‍ പാകിസ്താനെ പരസ്യമായി പിന്തുണച്ചതോടെ ഭീകരവാദമല്ല തങ്ങളുടെ വിഷയം എന്ന വ്യക്തമായ സൂചനയാണ് ചൈന നല്‍കുന്നത്.

ചൈനയ്ക്ക് പറയാനുള്ളത്
ലഖ്വിക്കെതിരെയുള്ള നടപടിക്ക് ആവശ്യമായ രേഖകള്‍ ഇന്ത്യ നല്‍കിയില്ല എന്നാണ് ചൈനയുടെ വാദം. യു എന്‍ ഉപരോധ സമിതി യോഗത്തില്‍ ഈ ന്യായം പറഞ്ഞാണ് ഇന്ത്യ കൊണ്ടുവന്ന പ്രമേയം ചൈന തടഞ്ഞത്.

തെളിവ് നല്‍കേണ്ടത് പാകിസ്താന്
ഇത് സംബന്ധിച്ച് ഇന്ത്യയുമായി സംസാരിക്കാനോ ഒരു നീക്കുപോക്കിലെത്താനോ ചൈന തയ്യാറായില്ല. ചൈനയ്ക്ക് തെളിവ് വേണമെങ്കില്‍ അത് നല്‍കേണ്ടിയിരുന്നത് പാകിസ്താനാണ്. അവരുടെ കൈയ്യിലാണ് ലഖ്വി.

എല്ലാവരും ആശങ്കയില്‍
ലഖ്വിയുടെ മോചനത്തില്‍ യു എസ്, യു കെ, റഷ്യ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു.

ഇന്ത്യയ്ക്ക് പറയാനുള്ളത്
ലഖ്വിയെ മോചിപ്പിച്ച പാകിസ്താനെതിരെ യു.എന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. യു.എന്‍ പ്രമേയത്തിന്റെ ലംഘനമാണ് ലഖ്വിയുടെ മോചനം എന്നും ഇന്ത്യ പറയുന്നു.

ലഖ്വിയെ വിട്ടയച്ചു
2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്് 2008 ഡിസംബറിലാണ് ലഖ്വിയെ അറസ്റ്റ് ചെയ്തത്. 2015 ഏപ്രിലിലാണ് വിചാരണക്കോടതി ജയില്‍ മോചിതനാക്കിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications