കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോദി വസുന്ധര രാജെ സിന്ധ്യയോട് ചെയ്തത്

Google Oneindia Malayalam News

ദില്ലി: ലളിത് മോദി വിവാദത്തില്‍ ഇപ്പോള്‍ ബിജെപി ആകെ കുടുങ്ങിക്കിടക്കുകയാണ്. സുഷമ സ്വരാജില്‍ തുടങ്ങിയ വിവാദം ഇപ്പോള്‍ നരേന്ദ്ര മോദി വരെ എത്തി നില്‍ക്കുന്നു. അതിനിടയിലാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്.

ബിജെപിയുടെ സമുന്നത നേതാക്കളില്‍ ഒരാളായ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയോട് ബന്ധപ്പെട്ടതാണ് ആ വിവാദം. ലളിത് മോദിയ്ക്ക് വസുന്ധരയും സഹായം ചെയ്തിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു.

Lalit Modi

പറഞ്ഞുവരുന്നത് അതല്ല. എന്താണ് വസുന്ധരയോട് ലളിത് മോദി ചെയ്തത് എന്നാണ്. ഒന്നും ചെയ്തില്ല. പക്ഷേ വസുന്ധരയുടെ മകന്റെ സ്ഥാപനത്തിന് 11.63 കോടി രൂപ കൊടുത്തിരിയ്ക്കുന്നു. വസുന്ധരയുടെ മകന്‍ ദുഷ്യന്ത് സിംഗ് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി കൂടിയാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം കണ്ടെത്തിയത്. 2008 ലായിരുന്നു സംഭവം നടന്നത്. മൗറീഷ്യസിലെ വ്യാജ കമ്പനിയില്‍ നിന്നുള്ള കള്ളപ്പണമാണിതെന്നാണ് റിപ്പോര്‍ട്ട്.

സംഭവം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ബ്രിട്ടനിലേയ്ക്ക് കുടിയേറാനുള്ള മോദിയുടെ അപേക്ഷയില്‍ സാക്ഷിയായി ഒപ്പുവച്ചത് വസുന്ധരരാജെ സിന്ധ്യ ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇത് നടക്കുന്പോള്‍ വസുന്ധര രാജെ രാജസ്ഥാനിലെ പ്രതിപക്ഷ നേതാവായിരുന്നു

English summary
An ongoing investigation by the Enforcement Directorate against Lalit Modi and his associates has found that a firm owned by Rajasthan chief minister Vasundhara Raje's son, Dushyant Singh, a BJP MP from Jhalawar-Baran, received Rs 11.63 crore from the former IPL commissioner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X