Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയിൽ ഇടതുപാർട്ടികൾ കോൺഗ്രസിനൊപ്പം; സീറ്റ് ചർച്ചകൾ തുടങ്ങി..രാജസ്ഥാനിലും സഖ്യം

ഡൽഹി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലും തെലങ്കാനയിലും ഇടതുപാർട്ടികൾ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ചർച്ചയിലാണ് നേതൃത്വം എന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിൽ നേരത്തെ ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസിനൊപ്പമായിരുന്നു ഇടത് പാർട്ടികൾ.

കഴിഞ്ഞ വർഷം നടന്ന മുനുഗോഡ നിയമസഭ ഉപതിരഞ്ഞെടുപ്പിലടക്കം ഇടതുപാർട്ടികൾ ബി ആർ എസിനൊപ്പം ചേർന്നായിരുന്നു മത്സരിച്ചിരുന്നത്. അന്ന് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി ആർ എസിന് വിജയിക്കാനും സാധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് കെ സി ആർ പ്രഖ്യാപിച്ചെങ്കിലും ആകെയുള്ള 119 ൽ 115 സീറ്റുകളിലേക്ക് കെ എസി ആർ ഇക്കുറി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇടത് പാർട്ടികൾ ബി ആർ എസിനെതിരെ രംഗത്തെത്തിയത്.
തുടർന്ന് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

congresscpm2-

2004 ൽ അവിഭക്ത ആന്ധ്രയിലായിരുന്നു ഇടതുപാർട്ടികൾ അവസാനമായി കോൺഗ്രസിനൊപ്പം മത്സരിച്ചത്. അതേസമയം കോൺഗ്രസുമായുള്ള സഖ്യത്തിന് സിപിഐ തയ്യാറായിട്ടുണ്ട്. എന്നാൽ സിപിഎം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. നിലവിലെ ധാരണ പ്രകാരം സി പി ഐയ്ക്ക് കോത്തഗുഡെം, ചെന്നൂർ സീറ്റുകളായിരിക്കും ലഭിച്ചേക്കുക. മിരിയാലഗുഡയാണ് സിപിഎമ്മിന് ലഭിക്കുക. എന്നാൽ ഭദ്രാചലം ,മഥിര, പലൈർ അടക്കം അഞ്ച് സീറ്റുകളാണ് സി പി എം ആവശ്യപ്പെടുന്നത്.

അതിനിടെ രാജസ്ഥാനിലും ഇന്ത്യ സഖ്യമായിരിക്കും ബി ജെ പിയെ നേരിടുക. കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാൻ ഇടതുപാർട്ടികൾ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കുറഞ്ഞത് രണ്ട് സീറ്റുകളെങ്കിലും സി പി എമ്മിന് ലഭിച്ചേക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

2018 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സി പി എമ്മിന് സാധിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സംസ്ഥാനത്തുടനീളം സിപിഎമ്മിന്‍റെയും പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങളായിരുന്നു നടന്നിരുന്നത്. ഇതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പിൽ ഉഗ്രൻ പ്രകടനം കാഴ്ചവെയ്ക്കാൻ സിപിഎമ്മിന് സാധിച്ചത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യം ഉണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും മധ്യപ്രദേശിലടക്കം സഖ്യത്തിനിടയിൽ വലിയ തർക്കമാണ് ഉടലെടുത്തത്. നേരത്തെ എസ് പിയും ഇടത് പാർട്ടികളും മധ്യപ്രദേശിൽ കോൺഗ്രസിനൊപ്പം സഖ്യത്തിലാണ് മത്സരിക്കുകയെന്ന് പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനം വിലങ്ങുതടിയായി. ഇതോടെ തിരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ വേണ്ടെന്നാണ് പാർട്ടികളുടെ നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+