Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഇല്ല: 'ഇന്ത്യ' സംഖ്യത്തിന്റെ കണ്‍വീനറാകാന്‍ മറ്റൊരാള്‍, പ്രഖ്യാപനം മുംബൈയില്‍

ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യന്‍ സംഘത്തിന്റെ 11 അംഗ ഏകോപന സമിതിക്ക് മുംബൈ യോഗത്തില്‍ രൂപം നല്‍കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ സഖ്യത്തിലെ പ്രധാന പാർട്ടികളുടെ ഭാരവാഹികളായിരിക്കും ഏകോപന സമിതിയില്‍ അംഗങ്ങളാവുക. കോർഡിനേഷൻ പാനൽ മുംബൈയിൽ നടക്കുന്ന മൂന്നാം സമ്മേളനത്തിന്റെ പ്രധാന അജണ്ടയായിരിക്കുമെന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു.

ആദ്യ രണ്ട് യോഗങ്ങളില്‍ പട്‌നയിൽ ബി ജെ പി വിരുദ്ധ അച്ചുതണ്ടായി ഒത്തുചേരാനുള്ള കൂട്ടായ ഉദ്ദേശ്യം പ്രകടിപ്പിക്കുന്നതിനും ബെംഗളൂരുവിൽ "ഇന്ത്യ" എന്ന പേര് സ്വീകരിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്തിയിരിന്നു. മറ്റ് കാര്യമായ ചർച്ചകളൊന്നും ഈ യോഗങ്ങളില്‍ നടന്നില്ല.

 opposition-party-

സഖ്യം സ്വീകരിക്കുന്ന തന്ത്രത്തെയും ആസൂത്രണത്തെയും കുറിച്ചുള്ള കാര്യമായ ചർച്ചകൾക്ക് മുംബൈ യോഗം സാക്ഷ്യം വഹിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഏകോപന സമിതിയെ നിയമിക്കുന്നതിനൊപ്പം തന്നെ സഖ്യത്തിന്റെ കണ്‍വീനറേയും മുംബൈയില്‍ തിരഞ്ഞെടുത്തേക്കും. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത യോഗത്തിലായിരിക്കും പ്രഖ്യാപനമുണ്ടാവുക.

ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാർ സമവായത്തിലൂടെ കൺവീനറായി വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സഖ്യത്തിന്റെ നേതൃത്വം മറ്റ് താരങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഭരണത്തെ വെല്ലുവിളിക്കാനുള്ള മുദ്രാവാക്യങ്ങള്‍ക്കും യോഗത്തില്‍ രൂപം കൊടുത്തേക്കും.

പ്രചാരണത്തിന്റെ ഭാഗമായി വരുന്ന ആഴ്ചകളിൽ ആറ് സംസ്ഥാനങ്ങളിൽ ഇന്ത്യൻ പാർട്ടികളുടെ സംയുക്ത റാലികളും ആസൂത്രണം ചെയ്യുന്നുണ്ട്. ശരദ് പവാറിന്റെ പാർട്ടിയിലെ പിളർപ്പിന്റെയും നിലപാടിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിലാണ് മുംബൈയിലെ യോഗം എന്നതും ശ്രദ്ധേയമാണ്. എംവിഎ സഖ്യകക്ഷികളായ എൻ സി പി, കോൺഗ്രസ്, ശിവസേന (താക്കറെ) എന്നിവരാണ് മുംബൈയിലെ യോഗം സംഘടിപ്പിക്കുന്നത്.

പവാറിന്റെ ചില പ്രസ്താവനകള്‍ കഴിഞ്ഞ ദിവസം ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും , താൻ ബി ജെ പിയുമായി കൂട്ടുകൂടില്ലെന്നും പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മുതിർന്ന നേതാവ് വീണ്ടും വ്യക്തമാക്കി. ബിജെപിയെയും പിരിഞ്ഞുപോയ എൻ സി പി വിഭാഗത്തെയും ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ റാലികളും പ്രതിപക്ഷ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നു.

അതേസമയം, ബി ആർ എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ കഴിഞ്ഞ ദിവസം രംഗത്ത് വന്നു. മോദി സർക്കാരിനെതിരെ പോരാടാൻ 26 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചെങ്കിലും സെക്യുലറെന്ന് സ്വയം വിശേഷിപ്പിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഒരു യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിക്കുന്നത്.

ബി ജെ പിയെ തോൽപ്പിക്കാനുള്ള മതേതര പാർട്ടികളുടെ ഐക്യത്തെക്കുറിച്ച് കെസിആർ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും ഖാർഗെ പറഞ്ഞു. 'നിങ്ങൾ ഇവിടെ സെക്യുലർ പാർട്ടി എന്നാണ് വിളിക്കുന്നത്. പക്ഷേ, നിങ്ങൾ അവിടെ ഉള്ളിൽ നിന്ന് ബി ജെ പിയുമായി കൂട്ടുനിൽക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് പാർട്ടി രാജ്യത്തിന് നൽകിയ സംഭാവനകളെ ചോദ്യം ചെയ്യുന്നതായും എഐസിസി അധ്യക്ഷൻ പറഞ്ഞു. നാട്ടുരാജ്യങ്ങളുടെ ഏകീകരണം, സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിർമ്മാണം, നെഹ്‌റു കാലഘട്ടത്തിൽ ആരംഭിച്ച ജലസേചന പദ്ധതികൾ, ബാങ്കുകളുടെ ദേശസാൽക്കരണം, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കമ്പ്യൂട്ടറുകളുടെ പ്രോത്സാഹനം എന്നിവ ഉൾപ്പെടെ കോൺഗ്രസ് പാർട്ടിയുടെ സംഭാവനകളും ഖാർഗെ ഉയർത്തിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+