അധികാരത്തില്‍ തിരിച്ചെത്തണോ? ആ 56 സീറ്റുകള്‍ കോണ്‍ഗ്രസിന് സുപ്രധാനം: പ്രവർത്തനം ഉടന്‍ ആരംഭിക്കും
ന്യൂഡൽഹി: എസ്‌സി, എസ്ടി സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തീരുമാനവുമായി എ ഐ സ സി നേതൃത്വം. എസ്‌സി, എസ്ടി സീറ്റുകളിലെ വിജയസാധ്യത കുറയുന്നതാണ് തങ്ങളുടെ മോശം തിരഞ്ഞെടുപ്പ് പ്രകടനത്തിന് മുഖ്യകാരണം എന്ന കണ്ടെത്തിലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അടുത്ത തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോൺഗ്രസ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റ 121 സംവരണ മണ്ഡലങ്ങളില്‍ പാർട്ടിക്ക് വിജയ സാധ്യതയുള്ള 56 സംവരണ മണ്ഡലങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്.
28 പട്ടികജാതി സീറ്റുകൾ 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുമ്പോൾ, 28 എസ്ടി സീറ്റുകളും മറ്റ് 12 സംസ്ഥാനങ്ങളിലാണുള്ളത്. 2009 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലവുമാണിത്. കോൺഗ്രസിന് ഏറ്റവും മികച്ച സാധ്യതകളുള്ള മണ്ഡലങ്ങളാണ് ഇതെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. "വിഭവങ്ങൾ രാജ്യത്തുടനീളം വിന്യസിച്ച് നേർത്തതാക്കുന്നതിനേക്കാൾ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്," ഒരു മുതിർന്ന നേതാവ് പറഞ്ഞു.
രജിത് സാറിന് വേണ്ടി കരഞ്ഞിട്ടുണ്ട്; പക്ഷെ അത് തെറ്റായിപ്പോയി, തുറന്ന് പറഞ്ഞ് വ്ലോഗർ രേവതി
ഓരോ അസംബ്ലി മണ്ഡലത്തിലും 'കോർഡിനേറ്റർമാർ' വഴി പ്രവർത്തിക്കുന്ന 'പാർലമെന്റ്-സീറ്റ് ഇൻ-ചാർജ്' എന്ന ഘടന രൂപീകരിച്ചായിരിക്കും പ്രവർത്തനം. ദലിതർ, ആദിവാസികൾ, പിന്നോക്കക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കിടയിൽ പിന്തുണ സമാഹരിക്കാൻ കഴിവുള്ള വ്യക്തികളെ തിരിച്ചറിയുക എന്നതാണ് 'പാർലമെന്റ്-സീറ്റ് ഇൻ-ചാർജ്' കളുടെ പ്രവർത്തനങ്ങളിൽ പ്രധാനം.
ആദ്യം കിട്ടേണ്ടത് ദില്‍ഷയുടെ അഭിമുഖം, പക്ഷെ കിട്ടിയില്ല;കാരണം തുറന്ന് പറഞ്ഞ് വ്ളോഗർ രേവതി
സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി കഴിഞ്ഞാല്‍ എല്ലാ വീടുകളിലും എത്താൻ കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കുന്ന സ്ഥാനാർത്ഥിക്ക് പാർട്ടിയോട് അനുഭാവമുള്ള, വോട്ട് വീഴാന്‍ സാധ്യതയുള്ള വോട്ടർമാരുടെ പട്ടികയും പ്രചാരണ പദ്ധതിയും കൈമാറാൻ മുന്‍കൂട്ടി രൂപീകരിക്കുന്ന കമ്മിറ്റിയിലെ ഭാരവാഹികള്‍ തയ്യാറാവണം.
Hair Care: റോസ് വാട്ടർ പൊളിയാണ്, മുടിയുടെ ശക്തിമരുന്നത്: ഗുണങ്ങളേറെ, എങ്ങനെ ഉപയോഗിക്കണം
ഫീൽഡിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഇൻ-ചാർജുകൾക്കും കോർഡിനേറ്റർമാർക്കും കോൺഗ്രസ് നേതൃത്വ പാഠങ്ങൾ നൽകും. 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളിൽ ലോക്‌സഭയിൽ കോൺഗ്രസിന്റെ സീറ്റുകള്‍ കുത്തനെ ഇടിഞ്ഞതില്‍, പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന സംവരണ സീറ്റുകളിലെ തോല്‍വിയുമായി ബന്ധമുണ്ടെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
നേതൃ ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത് രാഹുൽ ഗാന്ധിയുടെ സഹായിയായ കെ രാജുവാണ്, അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതിനെ "ഉയർന്ന മുൻഗണന" എന്ന് വിശേഷിപ്പിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ദൗത്യത്തിന്റെ വിശദാംശങ്ങളും മാർഗനിർദേശങ്ങളും ബന്ധപ്പെട്ട എല്ലാ സംസ്ഥാന ഘടകങ്ങളുമായും പങ്കുവയ്ക്കാനും സാധ്യതയുണ്ട്.
എസ്‌സി സീറ്റുകളിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നാല് മണ്ഡലങ്ങൾ വീതവും തെലങ്കാനയിൽ മൂന്ന് മണ്ഡലങ്ങളും ബിഹാർ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് വീതവുമാണ് ഉള്ളത്. എസ്ടി സംവരണ സീറ്റുകളിൽ എംപി ആറ്, ഗുജറാത്ത് നാല്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ രണ്ട് വീതവും ഉണ്ട്.
കൂടാതെ, ത്രിപുര, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 243 എസ്‌സി, എസ്ടി നിയമസഭാ സീറ്റുകളും 2023-ൽ തിരഞ്ഞെടുപ്പിലേക്ക് പോകുമെന്ന് കോൺഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറച്ച് സമയം മാത്രം ബാക്കിയുള്ളപ്പോൾ, പാർട്ടി കോർഡിനേറ്റർമാർക്ക് "നേതൃത്വ ദൗത്യം" പരിശീലനം ആരംഭിച്ചിട്ടുണ്ട്. , ദൗത്യം ഉടൻ ആരംഭിക്കും. വേണുഗോപാൽ ഇതിനകം തന്നെ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി മിഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പങ്കിടാൻ തുടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിക്കുന്നു.