Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സരിക്കാനില്ലെന്ന് യശോദര രാജെ സിന്ധ്യ, ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാകുമോ?

ഭോപ്പാല്‍: കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയേറുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സീറ്റ് നല്‍കിയേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ആക്കം കൂട്ടിയിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായിയും നാല് തവണ എം എല്‍ എയും ക്യാബിനറ്റ് മന്ത്രിയുമായ യശോദര രാജെ സിന്ധ്യയുടെ പ്രതികരണം.

മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് കാണിച്ച് ബി ജെ പി നേതൃത്വത്തിന് കത്തെഴുതിയിരിക്കുകയാണ് യശോദര രാജെ സിന്ധ്യ. ആരോഗ്യപരമായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്നാണ് യശോദര രാജെ സിന്ധ്യ അറിയിച്ചിരിക്കുന്നത്. നാല് തവണ കൊവിഡ് ബാധിച്ചയാളാണ് 69 കാരിയായ യശോദര രാജെ സിന്ധ്യ.

Madhya Pradesh Election 2023

ആരോഗ്യപരമായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് മൂന്ന് മാസം മുമ്പ് തന്നെ യശോദര രാജെ സിന്ധ്യ അറിയിച്ചിരുന്നതായി സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വി ഡി ശര്‍മ പറഞ്ഞു. തന്റെ മക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും യശോദര രാജെ സിന്ധ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. മക്കളായ അഭിഷേകും അക്ഷയ്യും യു എസിലാണ് താമസിക്കുന്നത്.

യശോദര രാജെ സിന്ധ്യയുടെ തീരുമാനം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നിയമസഭയിലേക്കുള്ള കന്നി പോരാട്ടത്തിലേക്ക് വഴി തുറന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ശിവപുരി മണ്ഡലത്തെയാണ് യശോദര രാജെ സിന്ധ്യ പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ നിന്നോ ബമോറി, കോലാറസ് സീറ്റില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ മുന്‍ ലോക്സഭാ സീറ്റായ ഗുണയുടെ ഭാഗമാണ് ഈ മൂന്ന് നിയമസഭാ മണ്ഡലങ്ങളും.

മൂന്ന് കേന്ദ്ര മന്ത്രിമാരും നാല് എം പിമാരും ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും ഉള്‍പ്പെടെ 79 സ്ഥാനാര്‍ത്ഥികളെ ബി ജെ പി ഇതുവരെ നിയമസഭാ തിരഞ്ഞൈടുപ്പിനായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനം കാത്ത് നിരവധി പേരാണ് ഉള്ളത്.

ബി ജെ പി അധികാരം നിലനിര്‍ത്തിയാല്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണം എന്ന ധാരണ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മാത്രം സിന്ധ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കാം എന്നാണ് ബി ജെ പി ചിന്തിക്കുന്നത്. 2020 ല്‍ ആണ് ജ്യോതിരാദിത്യ സിന്ധ്യയും സംഘവും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കമല്‍നാഥുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്. സിന്ധ്യയും അനുകൂലികളും പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. ഇതോടെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ നാലാം തവണയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനമായിരുന്നു ബി ജെ പി നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+