കഴിഞ്ഞ തവണ പൊട്ടിക്കരഞ്ഞു, പാഠം പഠിച്ച് ആക്സിസ് മൈ ഇന്ത്യ: ഇത്തവണ ഞെട്ടിച്ചു, രണ്ടിടത്തും പ്രവചനം അച്ചട്ടായി
ലോക്സഭ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ചാനല്‍ ചർച്ചയില്‍ ഇരുന്ന് പരസ്യമായ പൊട്ടിക്കരഞ്ഞ ആക്സിസ് മൈ ഇന്ത്യ തലവന്‍ പ്രദീപ് ഗുപ്തയെ ആരും മറന്ന് കാണില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണി 361 മുതല്‍ 401 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നായിരുന്നു ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. എന്‍ ഡി എ 300 സീറ്റുകള്‍ പോലും നേടിയില്ലെന്ന് മാത്രമല്ല ഇന്ത്യ മുന്നണി മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഇതോടെയാണ് എക്സിറ്റ് പോള്‍ രംഗത്ത് മികച്ച സ്ട്രൈക്ക് റേറ്റുള്ള ആക്സിസ് മൈ ഇന്ത്യയുടെ തലവന്‍ കരച്ചിലടക്കാനാകാതെ പോയത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, തൊട്ടുപിന്നാലെ വന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലും ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങള്‍ പാളി. 90 അംഗ ഹരിയാന നിയമസഭയിൽ 53 മുതല്‍ 65 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു അവരുടെ പ്രവചനം. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ യഥാർത്ഥ ജനവിധി ബി ജെ പിക്ക് ഒപ്പമായിരുന്നു.

തുടർച്ചയായി രണ്ട് പ്രധാനപ്പെട്ട പ്രവചനങ്ങളും പാളിയതോടെ വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ആക്സിസ് മൈ ഇന്ത്യ വിധേയമായി. ഈ സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ കരുതലോടെയാണ് പ്രദീപ് ഗുപ്തയും സംഘവും മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളെ സമീപിച്ചത്. ഒരു ചാനലുമായി ചേർന്ന് സർവ്വേ നടത്താതെ പൂർണ്ണമായും സ്വന്തം നിലയ്ക്കായിരുന്നു പ്രവർത്തനങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലും സാമ്പിളുകള്‍ ശേഖരിക്കാനായി കൂടുതല്‍ ആളുകളെ നിയോഗച്ചിരുന്നതായി പ്രദീപ് ഗുപ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പ്രവർത്തനങ്ങള്‍ ആത്മാർത്ഥപരമായിരുന്നുവെന്ന് തെളിയിച്ചുകൊണ്ടാണ് രണ്ട് സംസ്ഥാനങ്ങളിലേയും ഫലം പുറത്ത് വരുന്നത്.
മാഹാരാഷ്ട്രയില്‍ ഇത്തവണ എന്‍ ഡി എ സഖ്യത്തിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച സർവ്വേ ആക്സിസ് മൈ ഇന്ത്യയുടേതായിരുന്നു. ബി ജെ പി, എന്‍ സി പി, ശിവസേന എന്നിവർ അടങ്ങുന്ന സഖ്യം 178 മുതല്‍ 200 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യഥാർത്ഥത്തില്‍ പ്രദീപ് ഗുപ്തയുടെ പ്രവചനത്തിനും മുകളിലുള്ള പ്രകടനമാണ് എന്‍ ഡി എ സഖ്യം കാഴ്ചവെക്കുന്നത്. 225 സീറ്റുകള്‍ സഖ്യത്തിന് ലഭിച്ചപ്പോള്‍ പ്രതിപക്ഷ സഖ്യമായ എം എവി എ 56 സീറ്റിലേക്ക് ഒതുങ്ങി.
ജാർഖണ്ഡിലേക്ക് വരികയാണെങ്കില്‍ ജെ എം എം - കോണ്‍ഗ്രസ് സഖ്യത്തിന് 49 മുതല്‍ 59 വരെ സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യ അവകാശപ്പെട്ടിരുന്നു. ബി ജെ പി അധികാരം തിരികെ പിടിക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കില്‍ 17 മുതല്‍ 27 വരെ സീറ്റുകള്‍ക്ക് മുകളിലേക്ക് എത്തുകയില്ലെന്നും സർവ്വെ പറഞ്ഞു. മഹാരാഷ്ട്രയെ അപേക്ഷിച്ച് ജാർഖണ്ഡിലെ പ്രവചനമാണ് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്. 57 സീറ്റുകളിലാണ് ജെ എം എം - കോണ്‍ഗ്രസ് സഖ്യ ഇപ്പോള്‍ മുന്നേറുന്നത്. എന്‍ ഡി എയ്ക്ക് ലീഡ് പിടിക്കാന്‍ സാധിച്ചതാക്കട്ടെ 23 സീറ്റുകളില്‍ മാത്രവും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications