തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും വരെ: മന്‍മോഹന്‍ കാലത്തെ വിപ്ലവകരമായ നിയമനിർമ്മാണങ്ങള്‍
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൈപ്പിടിയിലും അഴിമതിക്കാരായ രാഷ്ട്രീയക്കാരായ പോക്കറ്റിലും ഒതുങ്ങാതെ സർക്കാർ സഹായം നേരിട്ട് ജനങ്ങളിലേക്ക് എത്തുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുതല്‍ അമേരിക്കയുമായി ചേർന്നുള്ള ആണവകരാർ വരെ സുപ്രധാനമായ ഒട്ടേറെ നിയമനിർമാണങ്ങള്‍ക്കാണ് മന്‍മോഹന്‍ സിങിന്റെ പ്രധാനമന്ത്രി പദം സാക്ഷ്യം വഹിച്ചത്.
2004-ൽ തികച്ചും അപ്രതീക്ഷിതമായാണ് മന്‍മോഹന്‍ സിങിനെ തേടി പ്രധാനമന്ത്രി പദം എത്തുന്നത്. അധികാരത്തിലെത്തുമെന്ന് കരുതിയ ബി ജെ പിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്ന കോണ്‍ഗ്രസ് ഇടതുപക്ഷത്തിന്റെ അടക്കം പിന്തുണയില്‍ സർക്കാർ രൂപീകരിക്കുകയായിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെതിരായി സ്വരങ്ങള്‍ ഉയർന്ന് തുടങ്ങിയപ്പോള്‍ മന്‍മോഹന്‍ സിങിനെ പകരം ആ പദവിയിലേക്ക് നിശ്ചയിക്കുന്നത് സോണിയ ഗാന്ധി തന്നെയാണ്.

രാജ്യത്തെ കോടിക്കണക്കിന് വരുന്ന അവിദഗ്ധ തൊഴിലാളികൾക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുക്കുകയും അതുവഴി ദാരിദ്ര നിർമ്മാർജ്ജനമെന്ന വലിയ ലക്ഷ്യ പൂർത്തീകരണത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (MGNREGA) പദ്ധതിയാണ് മന്‍മോഹന്‍ സിങ്ങിന്റെ ഭരണ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമനിർമ്മാണം.
രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്ഷം പരമാവധി 100 ദിവസം തൊഴില്‍ ഉറപ്പ് നല്കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. രാജ്യത്ത് 15 കോടിയോളം പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
യുപിഎ സർക്കാറിനെ പുറത്ത് നിന്നും പിന്തുണച്ചിരുന്ന ഇടതുപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് അവഗണിച്ച്, ഇന്ത്യ-യുഎസ് സിവിൽ ആണവ കരാർ നിശ്ചയദാർഢ്യത്തോടെ നടപ്പില്‍ വരുത്താനും അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യക്കുമേലുള്ള ആണവ ഉപരോധം അവസാനിപ്പിച്ച ചരിത്രപരമായ കരാറായും ഇത് മാറി. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചെങ്കിലും എസ്പി അടക്കമുള്ള പാർട്ടികളുടെ സഹായത്തോടെ യുപിഎ സർക്കാർ കാലാവധി പൂർത്തിയാക്കുകയും വീണ്ടും വിജയം കൈവരിക്കുകയും ചെയ്തു.
വിവരാവകാശ നിയമവും മന്‍മോഹന്‍ സിങിന്റെ ഭരണകാലയളവിനെ എക്കാലവും അടയാളപ്പെടുത്തുന്നതാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശ നിയമമായി മാറിയതോടെയാണ് പൊതുരംഗം ഇന്ന് കാണുന്ന അത്രയെങ്കിലും സുതാര്യമായി മാറിയത്. സർക്കാറിനും സർക്കാർ സംവിധാനങ്ങള്‍ക്കുമെതിരെ ചോദ്യം ഉയർത്താനും നീതി ലഭിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനുള്ള കരുത്തും വിവരാവകാശ നിയമത്തിലൂടെ സാധാരണക്കാരന് ലഭിച്ചു.
ലോക്പാൽ, ലോകായുക്ത നിയമം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം, ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട് തുടങ്ങിയവും മന്‍മോഹന്‍ സിങിന്റെ ഭാരണ കലായളവിലെ സുപ്രധാനമായ നിയമനിർമ്മാണങ്ങളാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications