Get Updates
Get notified of breaking news, exclusive insights, and must-see stories!

അണിയറയിൽ ചർച്ചകൾ സജീവം, കോൺഗ്രസും തൃണമൂലും കൂടുതൽ അടുക്കുന്നു; സോണിയ-മമത കൂടിക്കാഴ്ച ഉടൻ?

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് അണിയറയിൽ തിരികൊളുത്തപ്പെട്ടിരിക്കുന്നത്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ചിര വൈരികളാണ് കോൺഗ്രസും തൃണമൂൽ കോൺഗ്രസും. കയ്പേറിയ അനുഭവങ്ങൾ പറയാൻ ഇരുകൂട്ടർക്കുമുണ്ട്. എന്നാൽ നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒന്നിക്കാനൊരുങ്ങുകയാണ് ഇരുപാർട്ടികളും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് അണിയറയിൽ തിരികൊളുത്തപ്പെട്ടിരിക്കുന്നത്. മമതയും സോണിയയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് വൈകാതെ തന്നെ കാണുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

1

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ വരെ ഒന്നിച്ചു നിൽക്കുകയാണ് കോൺഗ്രസും തൃണമൂലും. പെഗാസസിന്റെ പട്ടികയിൽ രണ്ട് പ്രധാന പ്രതിപക്ഷ നേതാക്കളാണുള്ളത്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും. പാർലമെന്റിൽ വ്യത്യസ്ത ബ്ലോക്കുകളാണെങ്കിലും ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ്, തൃണമൂൽ നേതാക്കൾ. കോവിഡ് മുതൽ പെഗാസസ് വരെയുള്ള വിഷയങ്ങളിൽ സർക്കാരിനെ മുൾമുനയിൽ നിർത്താൻ അവർക്കായി.

2

വരും ദിവസങ്ങളിൽ ഈ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഒന്നിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതിനുള്ള നടപടികൾ കോൺഗ്രസും ആരംഭിച്ചു കഴിഞ്ഞു. അധിർ രഞ്ജൻ ചൗദരിയെ മാറ്റുന്ന കാര്യമടക്കം കോൺഗ്രസ് പരിഗണിച്ചത് ഇതിന്റെ ഭാഗമായാണ്. 2017ലാണ് യുപിഎയുടെ ഭാഗമായിരുന്ന തൃണമൂൽ പൂർണമായും കോൺഗ്രസിൽ നിന്ന് അകലുന്നത്. സംസ്ഥാനത്തെ വിഷയങ്ങളാണ് ഇതിന് പ്രധാന കാരണം. ഇടതുമായി കൈകോർക്കാൻ കൂടി കോൺഗ്രസ് തീരുമാനിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.

3

ജൂലൈ 21 ന് നടന്ന വെർച്വൽ രക്തസാക്ഷി ദിന പരിപാടിയിലേക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, ദിഗ്‌വിജയ സിംഗ് എന്നിവരെ മുഖ്യമന്ത്രി മമത ബാനർജി ക്ഷണിച്ചിരുന്നു. ഇന്ന് മഞ്ഞുരുകലിന്റെ പ്രത്യക്ഷ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസുമായി അടുക്കാനാണ് മമതയുടെ പ്ലാന്‍ എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പ്രശാന്ത് കിഷോറിനെ നേരത്തെ ഗാന്ധി കുടുംബത്തെ കാണാന്‍ അയച്ചത് തന്നെ അതിന്റെ തുടക്കമാണ്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മമത കാണുമെന്ന് ഉറപ്പാണ്. അതേസമയം കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിച്ചിട്ടില്ല.

4

കോൺഗ്രസുമായി മാത്രമല്ല മറ്റ് പ്രതിപക്ഷ പാർട്ടികളുമായും ഒന്നിക്കാൻ തന്നെയാണ് മമതയുടെ നീക്കം. ഇതിന്റെ ഭാഗമായി സോണിയ ഗാന്ധിക്ക് പുറമെ, എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി മേധാവിയും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president
    5

    മമത പലയിടങ്ങളിലായി ബിജെപിക്കെതിരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. യുപിയില്‍ മമതയുടെ പാര്‍ട്ടിയുണ്ടാവും മത്സരിക്കാന്‍. ഇപ്പോള്‍ ബംഗാളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ ദേശയീ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് മമതയുടെ പ്ലാന്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതു മിനിമം പദ്ധതിയും ഇത് തന്നെയാവും. പ്രശാന്ത് കിഷോറും മമതയും ചേര്‍ന്ന് നടപ്പാക്കിയതാണ് ഈ പദ്ധതികള്‍. മോദിയുടെ ഗുജറാത്ത് മോഡലിന് ബദലായി ബംഗാള്‍ മോഡലാണ് മമത ഉയര്‍ത്തി കൊണ്ടുവരുന്നത്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+