Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്‌

മണിപ്പൂർ സംഘർഷത്തിൽ 60 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. 231 പേർക്ക് പരിക്കേറ്റെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അക്രമത്തിന് ഉത്തരവാദികളായവരെ പ്രതിക്കൂട്ടിലാക്കാൻ ഉന്നതതല അന്വേഷണം നടത്തും എന്നും അശാന്തി നിയന്ത്രിക്കുന്നതിൽ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടവർക്കെതിരെ നടപടി എടുക്കുമെന്നും ബിരേൻ സിം​ഗ് പറഞ്ഞു.

ജനങ്ങളോട് സമാധാനം പാലിക്കണമെന്നും ബിരേൻ സിംഗ് അഭ്യർത്ഥിച്ചു. സംഘർഷം നടക്കാൻ തുടങ്ങിയിട്ട് ആദ്യമായാണ് ബിരേൻ സിം​ഗ് പരസ്യ പ്രതികരണം നടത്തുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ച് എത്രയും വേഗം സാധാരണ നില പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയെ അയച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് മണിപ്പൂർ മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Manipur 311

തുടർച്ചയായി നടക്കുന്ന അക്രമങ്ങളിൽ ഒറ്റപ്പെട്ടവർക്ക് കഴിയുന്നത്ര മികച്ച പരിചരണം നൽകുന്നുണ്ട് എന്നും അദ്ദേഹം ഉറപ്പ് നൽകി. മണിപ്പൂർ "അക്രമത്തിൽ ഇതുവരെ 60 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 231 പേർക്ക് പരിക്കേറ്റു. കൂടാതെ, മെയ് 3 ന് നടന്ന നിർഭാഗ്യകരമായ സംഭവങ്ങളിൽ ഏകദേശം 1,700 വീടുകൾ കത്തിനശിച്ചു. സംസ്ഥാനത്ത് സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ." മുഖ്യമന്ത്രി പറഞ്ഞു. പൊതുഗതാഗത ഗതാഗതം തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

മണിപ്പൂരിലെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയവർക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണവും പിന്തുണയും നൽകുന്നുണ്ടെന്നും അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ഷെൽട്ടറുകളിലേക്കും മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 20,000 പേരെ മാറ്റിപ്പാർപ്പിച്ചു എന്നും
ഏകദേശം 10,000 പേർ ഒറ്റപ്പെട്ടുപോയിട്ടുണ്ടെന്നും ബിരേൻ പറഞ്ഞു. . അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം നടത്തുമെന്നും അ​ദ്ദേഹം വ്യക്തമാക്കി.

"അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഉത്തരവാദിത്തം കണ്ടെത്താൻ ഒരു ഉന്നതതല അന്വേഷണം നടത്തും, അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ. അടിസ്ഥാനരഹിതം ആയ കിംവദന്തികൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത് എന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നും ഇതുവരെ ഉൾപ്പെടെ 35,655 പേർ. 1593 വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി​ഗതികൾ പരിഹരിച്ച് ക്രമസമാധാനം പുനസ്ഥാപിക്കുന്നതിന് സർക്കാർ സംവിധാനം രാപ്പകൽ ഇല്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ക്രമ സമാധാനം തിരിച്ച് കൊണ്ടുവരാൻ എംഎൽഎമാരും മന്ത്രിമാരും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ബിരേൻ പറഞ്ഞു.

Skin Care: പാൽ മുതൽ ഓറഞ്ച് വരെ; മുഖം ഇനി മിന്നിത്തിളങ്ങും; ഉറപ്പ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+