രാജിക്ക് പിന്നാലെ ഗുലാം നബിയുമായി കൂടിക്കാഴ്ച; ജി-23 നേതാക്കൾക്കെതിരെ പരാതി, നടപടി?
ദില്ലി: രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾക്കെതിരെ പരാതി. ജി-23 കൂട്ടായ്മയിലെ നേതാക്കളായ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസമായിരുന്നു ദില്ലിയിൽ വെച്ച് നേതാക്കൾ ആസാദുമായി കൂടിക്കാഴ്ച നടത്തിയത്.
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ജി-23 യിലെ മറ്റ് ചില നേതാക്കൾ കൂടി രാജിക്ക് തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടയിലാണ് മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മയും ചവാനും ഹൂഡയും ആസാദുമായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർത്തി രാജിവെച്ച ആസാദിനെതിരെ പാർട്ടി ഔദ്യോഗിക നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടയിലായിരന്നു നേതാക്കളുടെ നീക്കം. ഇതിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നത്.

ഹൂഡയ്ക്കെതിരെ ഹരിയാണ മുൻ പി സി സി അധ്യക്ഷ ഷെൽജയാണ് പരാതി നൽകിയത്. എന്തുകൊണ്ട് കൂടിക്കാഴ്ച എന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം ഹൂഡയിൽ നിന്ന് തേടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എ ഐ സി സി ജനറൽ സെക്രട്ടറി വിവേക് ബൻസലിന് നൽകിയ പരാതിയിൽ പറയുന്നു. പൃഥ്വിരാജ് ചവാനെതിരെ പരാതി നൽകിയത് മഹാരാഷ്ട്രയിൽ നിന്നുള്ള വീരേന്ദർ വസിഷ്ഠ് ആണ്. ആസാദിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ചവാനിൽ നിന്നും ഉണ്ടായതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

പരാതി ഉടൻ അച്ചടക്ക സമിതിക്ക് കൈമാറുമെന്നാണ് വിവരം. എന്നാൽ ഹൈക്കമാന്റ് എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജി 23 നേതാക്കൾക്കെതിരെ കടുത്ത നടപടിയിലേക്ക് നേതൃത്വം പോകാനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ തന്നെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കെതിരെയ അടക്കം ചോദ്യം ഉയർത്തുകയാണ് നേതാക്കൾ. തിരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന ആവശ്യം ഉയർത്തി പരസ്യമായി നേതാക്കൾ രംഗത്തെത്തിയിരിക്കുന്ന ഈ ഘട്ടത്തിൽ നേതാക്കളെ അനാവശ്യമായി പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാട് നേതൃത്വം സ്വീകരിക്കാനാണ് സാധ്യത കൂടുതൽ എന്ന വിലയിരുത്തലുകൾ ഉണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

അതിനിടെ തങ്ങൾക്കെതിരായ പരാതിയിൽ പ്രതികരിച്ച് ഹൂഡ രംഗത്തെത്തി. പാർട്ടി നേതൃത്വത്തിനെതിരെ വീണ്ടും പരസ്യമായ വിമർശനത്തിലേക്ക് കടക്കരുതെന്ന് ആവശ്യപ്പെടാനായിരുന്നു കൂടിക്കാഴ്ചയെന്നും ജി-23 കൂട്ടായ്മക്കിടയിൽ പോലും രാജിക്കാര്യം അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും ഹൂഡ പ്രതികരിച്ചു.
'ഇത്രയും വർഷം കോൺഗ്രസിനെ സേവിച്ചതിന് ശേഷം പാർട്ടിക്കെതിരെ കൂടുതൽ പ്രതികരണം നടത്തി നേതാക്കൾക്കിടയിൽ അതൃപ്തി സൃഷ്ടിക്കരുതെന്നാണ് ആവശ്യപ്പെട്ടത്'.

'സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഞങ്ങൾ ആണ് ഉന്നയിച്ചത്. അത് അംഗീകരിച്ച നേതൃത്വം ഇപ്പോൾ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ആവശ്യം അംഗീകരിച്ചു. എന്നിട്ടും ആസാദ് സാഹിബ് രാജി വെയ്ക്കാൻ തീരുമാനിച്ചു. പക്ഷേ അദ്ദേഹം ഒരിക്കലും തന്റെ രാജിയെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിച്ചതിന് ശേഷവും ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നാണ് ഞങ്ങൾ ചോദിച്ചത്', ഹൂഡ പറഞ്ഞു. തന്റെ സ്ഥാനം അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറാകുന്നില്ലെന്നും തനിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമായിരുന്നു ആസാദ് പറഞ്ഞതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പൃഥ്വിരാജ് ചവാൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications