അടുത്ത തിരഞ്ഞെടുപ്പിലും ഞാന്‍ മത്സരിക്കും, ജയിക്കും; വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ് സിംഗ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ശക്തിപ്രകടനവുമായി വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ തലവനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു. അടുത്ത വര്‍ഷം ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടന്ന റാലിയില്‍ വികാരഭരിതമായ ഒരു കവിതാ പരാമര്‍ശത്തോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. സ്നേഹത്തിന് ലഭിക്കുന്ന പ്രതിഫലം ചിലപ്പോള്‍ കണ്ണുനീരും സങ്കടവും ഒക്കെയായിരിക്കും. അങ്ങനെയായിരിക്കും നിങ്ങള്‍ സമൂഹത്തില്‍ ജീവിക്കേണ്ടി വരിക എന്നും ബ്രിജ് ഭൂഷണ് പറഞ്ഞു. അവര്‍ എന്നെ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്നാണ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പാകിസ്ഥാന് പിടിച്ചെടുത്തു. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. 33,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി ഇപ്പോഴും കൈവശം വെച്ചിട്ടുണ്ട്. 1972 ല്‍ 92,000 പാകിസ്ഥാന് യുദ്ധത്തടവുകാരെ ഇന്ത്യ പിടികൂടി. പാകിസ്ഥാന് പിടിച്ചടക്കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നു അതെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
കോണ്‍ഗ്രസിന് പകരം പ്രധാനമന്ത്രി സ്ഥാനത്ത് മോദിയായിരുന്നെങ്കില്‍, തീര്‍ച്ചയായും അത് തിരികെ ലഭിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ കശ്മീര്‍, അയോധ്യയിലെ രാമക്ഷേത്രം, അതിവേഗപാതകള്‍, മെഡിക്കല്‍ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശീയ പ്രതിരോധ നിര്‍മ്മാണം എന്നിവയിലെ നിലപാടുകളേയും ബ്രിജ് ഭൂഷണ് സിംഗ് വാനോളം പുകഴ്ത്തി.
അതേസമയം ബ്രിജ് ഭൂഷണിനെതിരെ പരാതി നല്കിയ വനിതാ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മൊഴിമാറ്റാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍ ആരോപിച്ചു. ജൂണ്‍ 15നകം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി പുനരാരംഭിക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 200 പേരുടെ മൊഴി രേഖപ്പെടുത്തിയ കേസില്‍ ഡല്‍ഹി പൊലീസ് ജൂണ്‍ 15നകം കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിട്ടുള്ളത്.
അതിനിടെ പരാതി ഉന്നയിച്ച ഗുസ്തി താരങ്ങളോട് അവരുടെ ആരോപണങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങളോ വീഡിയോകളോ വാട്സാപ്പ് ചാറ്റ് സന്ദേശങ്ങളോ ഹാജരാക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച ബ്രിജ് ഭൂഷണ് തനിക്കെതിരായ കുറ്റം തെളിയിച്ചാല്‍ തൂങ്ങി മരിക്കാന്‍ തയ്യാറാണ് എന്നാണ് പറഞ്ഞത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications