ഹിന്ദി ഐക്യത്തിന്റെ ഭാഷയെന്ന് കേന്ദ്രമന്ത്രി; ഇത് ഇന്ത്യയാണ്.. ഹിന്ത്യയല്ല എന്ന് സ്റ്റാലിന്റെ മറുപടി
ന്യൂദല്‍ഹി: വീണ്ടും ഹിന്ദി ഭാഷാ വാദവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയതലത്തില്‍ നമ്മുടെ കാര്യങ്ങളില്‍ ഹിന്ദി ഉപയോഗം അത്യന്താപേക്ഷിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു. ഹിന്ദി ദിവസ് പ്രമാണിച്ച് നടത്തിയ പ്രസ്താവനയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനേകം ഭാഷാഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഐക്യത്തിന്റെ നൂലില്‍ ബന്ധിപ്പിക്കുന്നതില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്.
ഇന്നും ലോകത്തെ പല ഭാഷകളിലും ഹിന്ദി വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഹിന്ദി ദിവസില്‍ എല്ലാവര്ക്കും ആശംസകള്‍. നമ്മുടെ മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയുടെ ഉന്നമനത്തില്‍ പങ്കാളികളാകുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം എന്നായിരുന്നു മന്ത്രി ട്വീറ്റില്‍ പറഞ്ഞത്. ബി ജെ പി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ക്കുന്ന സമയത്താണ് മന്ത്രിയുടെ ട്വീറ്റ്.

ഹിന്ദി ഭാഷയുടെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദേശീയ പ്രയോഗത്തില്‍ ഹിന്ദിയുടെ ഉപയോഗം തികച്ചും അനിവാര്യമാണെന്ന് നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. വിശാലതയും ഔദാര്യവും കാരണം ഹിന്ദി നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ പൂരകമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ജോലികളില്‍ യൂണിയന് ഓഫ് ഇന്ത്യയുടെ ദേശീയ ഭാഷാ നയം പാലിക്കുന്നത് ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയും ജീവനക്കാരന്റെയും ഭരണഘടനാപരമായ കടമയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ജോലികളില്‍ ഹിന്ദി കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കുമെന്ന് മാത്രമല്ല, ലോക ശാസ്ത്രത്തിന്റെ സമ്പന്നമായ ഭാഷയായി ഹിന്ദിയെ സ്ഥാപിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം, അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രംഗത്തെത്തി. രാജ്യത്തെ ഇന്ത്യ എന്നാണ് വിളിക്കുന്നത് എന്നും ഹിന്ത്യ എന്നല്ല എന്നും സ്റ്റാലിന് തിരിച്ചടിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളെയും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിച്ചതിന് ശേഷം സെപ്റ്റംബര്‍ 14 ന് ആഘോഷിക്കുന്ന ഹിന്ദി ദിവസ് 'ഇന്ത്യന്‍ ഭാഷാ ദിനം' എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് സ്റ്റാലിന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തമിഴ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കണം. ഹിന്ദി ദിവസില്‍ ഷാ ഹിന്ദിയെക്കുറിച്ച് സംസാരിച്ചത് സ്വീകാര്യമാണ്. എന്നാല്‍ ഇന്ത്യയുടെ സംസ്കാരവും ചരിത്രവും മനസ്സിലാക്കാന്‍ ഒരാള്‍ ഹിന്ദി പഠിക്കണമെന്ന് പറയുന്നത് വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ അടങ്ങുന്ന ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന് എതിരാണ്.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

ഇന്ത്യയുടെ സംസ്കാരവും ചരിത്രവും ഹിന്ദിയില്‍ മറഞ്ഞിട്ടില്ല. തമിഴിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ ഭാഷാ കുടുംബം ഇന്നത്തെ ഇന്ത്യയിലും അതിനപ്പുറവും വ്യാപിച്ചുവെന്ന് ചരിത്രകാരന്മാര് ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നും സ്റ്റാലിന് തിരിച്ചടിച്ചു. രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും യഥാര്‍ത്ഥമായി മനസ്സിലാക്കാന്‍ ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് നിന്ന് 'തിരിച്ചെഴുതണം' എന്ന് ചരിത്രകാരന്മാരും ഗവേഷകരും ആഗ്രഹിക്കുന്നു, സ്റ്റാലിന് പറഞ്ഞു.

സമ്പന്നമായ സാഹിത്യവും സംസ്കാരവുമുള്ള തമിഴിനെയും മറ്റ് ഭാഷകളെയും പിന്തുടര്ന്ന് ഹിന്ദിയെ ദേശീയ ഭാഷ ആയി ഉയര്‍ത്തിക്കാട്ടുന്നത് ന്യൂഡല്‍ഹിയില്‍ ഭരിക്കുന്നവരുടെ 'ആധിപത്യ' മനോഭാവത്തിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല എന്നും സ്റ്റാലിന് പറഞ്ഞു. നമ്മുടെ സമ്പന്നമായ തമിഴ് ഭാഷയെ സംരക്ഷിക്കുന്നതിനായി ജീവന് ബലിയര്‍പ്പിച്ച ചരിത്രമാണ് തമിഴ്നാടിനുള്ളത്, 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ പരാമര്‍ശിച്ച് സ്റ്റാലിന് പറഞ്ഞു.

ഹിന്ദിയുടെ ആധിപത്യം കാരണം ഉത്തരേന്ത്യയില്‍ സംസാരിച്ചിരുന്ന മൈഥിലി, ഭോജ്പുരി തുടങ്ങിയ നിരവധി ഭാഷകള്‍ ഏതാണ്ട് വംശനാശം നേരിടുന്നുണ്ടെന്നും സ്റ്റാലിന് പറഞ്ഞു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തമിഴ് പോലുള്ള ഭാഷകളെ ഹിന്ദി ആധിപത്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു 'വേലി' സ്ഥാപിച്ചു, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി, സ്റ്റാലിന് പറഞ്ഞു.

പ്രാദേശിക ഭാഷകളെക്കുറിച്ച് അമിത് ഷായ്ക്ക് ആശങ്കയുണ്ടെങ്കില്‍, ഹിന്ദിക്കും സംസ്കൃതത്തിനും തുല്യമായി തമിഴ് പോലുള്ള ഭാഷകള്‍ക്ക് അദ്ദേഹം ഫണ്ട് അനുവദിക്കണം. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications