Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തെ വിരട്ടി ഹൈക്കോടതി, ദില്ലിക്ക് 590 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിഹിതമാക്കി സര്‍ക്കാര്‍

ദില്ലി: ഓക്‌സിജന്‍ വിതരണത്തില്‍ കേന്ദ്രത്തെ ചോദ്യം ചെയ്തും ഞെട്ടിച്ചും ദില്ലി ഹൈക്കോടതി. ദില്ലിക്കുള്ള ഓക്‌സിജന്‍ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇത്തരമൊരു സമീപനം കേന്ദ്രത്തിനെന്ന് ഹൈക്കോടതി ചോദിച്ചു. അതേസമയം മോദി സര്‍ക്കാര്‍ ഉടന്‍ തന്നെ ദില്ലിക്കുള്ള ഓക്‌സിജന്‍ ക്വാട്ട ഉയര്‍ത്തിയിരിക്കുകയാണ്. 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ എന്നതില്‍ നിന്ന് 590 ആയി ഉയര്‍ത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. അതിരൂക്ഷ വിമര്‍ശനമാണ് കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയത്. ദില്ലിയില്‍ ഏത് വിധേനയും അനുവദിച്ച 490 എംടി ഓക്‌സിജന്‍ എത്തിച്ചിരിക്കണം. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടാന്‍ തയ്യാറായിക്കോളൂ എന്നായിരുന്നു മറുപടി.

1

ദില്ലിയിലെ ബത്ര ആശുപത്രിയില്‍ എട്ട് രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ഞങ്ങള്‍ ജനങ്ങള്‍ മരിക്കുമ്പോള്‍ കണ്ണടച്ച് ഇരിക്കുമെന്നാണോ കരുതിയതെന്നും കോടതി ചോദിച്ചു. കേന്ദ്രം ദില്ലിക്ക് വേണ്ട ഓക്‌സിജന്‍ നല്‍കണമെന്നും, അത് പരിഹരിക്കാന്‍ തയ്യാറാവണമെന്നും കോടതി നിര്‍ദേശിച്ചു. ദില്ലിയിക്കേ് ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിക്കേണ്ടതിന്റെ ചുമതല കേന്ദ്ര സര്‍ക്കാരിനാണ്. ഏപ്രില്‍ 20 മുതല്‍ അനുവദിച്ച അളവില്‍ ഓക്‌സിജന്‍ ദില്ലിക്ക് ലഭിച്ചിട്ടില്ലെന്നും കോടിതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഈ വിധി നടപ്പാക്കിയില്ലെങ്കില്‍ അടുത്ത വാദം കേള്‍ക്കുമ്പോള്‍ ആരാണോ ഉത്തരവാദിത്തപ്പെട്ടവര്‍ അവര്‍ കോടതിയില്‍ ഹാജരാവണം. അവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടാവുമെന്നും കോടതി പറഞ്ഞു.

അതേസമയം ബത്ര ആശുപത്രിയിലെ സാഹചര്യം ഗുരുതരമാണ്. ഡോക്ടര്‍ അടക്കമുള്ള എട്ട് പേരാണ് ഇവിടെ മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇവിടെ ഓക്‌സിജന്‍ തീര്‍ന്നത്. ഒന്നരയ്ക്ക് ശേഷം മാത്രമാണ് ഇവിടെ ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിയത്. അഞ്ച് പേരും കൂടി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. 327 രോഗികളാണ് ബത്ര ആശുപത്രിയിലുള്ളത്. ഇതില്‍ 48 പേര്‍ ഐസിയുവിലാണ്. ബത്ര ആശുപത്രി നേരത്തെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുന്നതും ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

അതേസമയം ദില്ലിയില്‍ സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഒരു ആഴ്ച്ചത്തേക്ക് കൂടി ദില്ലി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. മെയ് പത്ത് മുതലാണ് ദില്ലിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അവശ്യ സേവനങ്ങള്‍ ഇക്കാലയളവില്‍ ലഭിക്കും. ദില്ലിയില്‍ ഓക്‌സിജന്‍ ക്ഷാമവും അതോടൊപ്പം ആശുപത്രികള്‍ നിറഞ്ഞതോടെ ഐസിയു കിടക്കകള്‍ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ലോക്ഡൗണിലേക്ക് കാര്യങ്ങള്‍ നീണ്ടത്.

ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    Supreme Court to government: Why different prices of Covid-19 vaccine for states and Centre?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+