Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ വിഎച്ച്പി റാലിക്കിടെ പള്ളികള്‍ക്ക് നേരെ ആക്രമണം; നിരവധി കടകളും തകര്‍ത്തു

അഗര്‍ത്തല: ത്രിപുരയില്‍ വിഎച്ച്പി നടത്തിയ റാലിക്കിടെ വ്യാപക അക്രമം. മുസ്ലിം കടകളും പള്ളികളും ആക്രമിച്ചു. രണ്ട് കടകള്‍ അഗ്നിക്കിരയാക്കി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ റാലിക്കിടെയാണ് ത്രിപുരയില്‍ മുസ്ലിം സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടത്. പനിസാഗര്‍ സബ് ഡിവിഷനിലാണ് വ്യാപക അക്രമം നടന്നത്. 3500 ഓളം പേരാണ് വിഎച്ച്പിയുടെ റാലിയില്‍ പങ്കെടുത്തതെന്ന് പോലീസ് ഓഫീസര്‍ ഷൗബിക് ദേയ് പറഞ്ഞു.

ചംത്തില്ല ഭാഗത്തെത്തിയപ്പോള്‍ റാലിയിലുള്ളവര്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ശേഷം സമീപത്തെ മൂന്ന് വീടുകളും രണ്ട് കടകളും കൊള്ളയടിച്ചു. റോവ ബസാറിലെ രണ്ട് കടകള്‍ കത്തിക്കുകയും ചെയ്തു. മുസ്ലിം കടകളും വീടുകളുമാണ് ആക്രമിക്കപ്പെട്ടതെന്നും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഇനി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

t

പനിസാഗറില്‍ നടന്ന റാലിയില്‍ പങ്കെടുത്ത ബജ്‌റംഗ്ദള്‍ നേതാവ് നാരായണ്‍ ദാസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെ- വിഎച്ച്പിയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പനിസാഗറിലെ സ്റ്റാന്റില്‍ ഞങ്ങള്‍ ഒത്തുകൂടി. വിവിധ പ്രദേശങ്ങളിലൂടെ റാലി കടന്നുപോകുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. ചംത്തില്ല, റോവ, ജാലെബാഷ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റാലി നീങ്ങിയത്. ആരംഭിച്ച സ്ഥലത്ത് തന്നെ റാലി അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു.

റോവയിലെത്തിയപ്പോള്‍ അവിടെയുള്ള പള്ളിക്ക് മുമ്പില്‍ കുറച്ച് യുവാക്കള്‍ നിന്നിരുന്നു. അവര്‍ ഞങ്ങളോട് മോശമായി പെരുമാറി. അവരുടെ കൈയ്യില്‍ ആയുധമുണ്ടായിരുന്നു. പാകിസ്താന്‍ സിന്ദാബാദ് എന്ന് അവര്‍ വിളിച്ചു. തുടര്‍ന്നാണ് മറ്റു സംഭങ്ങളുണ്ടായത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പാളിച്ചയുണ്ടായി. അവര്‍ മതിയായ പോലീസിനെ വിന്യസിച്ചിരുന്നില്ലെന്നും ദാസ് പറയുന്നു.

സിപിഎം സംസ്ഥാന നേതാവ് പബിത്ര കര്‍ പറയുന്നത് ഇങ്ങനെ- ബംഗ്ലാദേശിലെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ത്രിപുരയില്‍ അക്രമങ്ങള്‍ തുടങ്ങിയത്. ബിജെപിയാണ് എല്ലാം നടത്തുന്നത്. സാമുദായിക സൗഹാര്‍ദം നിലനിന്നിരുന്ന നാടായിരുന്നു ത്രിപുര. സൗഹാര്‍ദം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സിപിഎം നേതാവ് പ്രതികരിച്ചു. അക്രമസംഭവങ്ങളെ കുറിച്ച് അറിയില്ലെന്നും പോലീസ് ശക്തമായ നടപടി എടുത്തിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

ത്രിപുരയിലെ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ജംഇയ്യത്തുല്‍ ഉലമ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേബിന് സംഘടന നിവേദനം സമര്‍പ്പിച്ചു. പള്ളികള്‍ക്കും മുസ്ലിം സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടക്കുന്നുണ്ടെന്നും അത് തടയണമെന്നുമായിരുന്നു നിവേദനം. 150 പള്ളികള്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട് എന്നാണ് പോലീസ് പറഞ്ഞത്. അഗര്‍ത്തലയ്ക്കടുത്ത പള്ളികള്‍ ആക്രമിച്ചവരെ കണ്ടെത്താന്‍ സിസിടിവികള്‍ പരിശോധിച്ചുവരികയാണെന്നും ഓഫീസര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+