ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണത്തിനും സാങ്കേതിക കുതിപ്പിനും ചിദംബരത്തിനെയും മന്മോഹന് സിംഗിനെയും പ്രകീര്‍ത്തിച്ച് നാരായണ മൂര്‍ത്തി
ദില്ലി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവു, മന്മോഹന് സിംഗ്, ധനകാര്യമന്ത്രി പി ചിദംബരം, പ്ലാനിംഗ് കമ്മീഷന് ചെയര്‍മാനായിരുന്ന മൊണ്ടേക് സിംഗ് അലുവാലിയ തുടങ്ങിയവരെ പ്രശംസിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി. രാജ്യത്തെ സാമ്പത്തിക പരിഷ്കരണത്തിനും സാങ്കേതിക കുതിപ്പിനും ചുക്കാന്‍ പിടിച്ചത് ഇവരാണ്. അതിനാല്‍ താന്‍ അവരെ ബഹുമാനിക്കുന്നു. സാമ്പത്തിക പരിഷ്കരണത്തിന്റെ നാല് ശില്പികളായിരുന്നു ഇവര്‍. 45 വര്‍ഷത്തിനുള്ളില്‍ നമുക്ക് സാധിക്കാത്തത് അവര്‍ ഒരാഴ്ചകൊണ്ട് ചെയ്തു, ''ഇതായിരുന്നു മൂര്‍ത്തിയുടെ വാക്കുകള്‍. സെന്റ് സേവ്യേഴ്സ് കോളേജില്‍ നടന്ന ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 കളുടെ തുടക്കത്തില്‍ താന്‍ കമ്പനി തുടങ്ങുമ്പോള്‍ സാങ്കേതിക കുതിപ്പ് ആരംഭിച്ചിട്ട് പോലുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക കുതിപ്പിനെ കുറിച്ച് സംസാരിക്കവെ നാരായണ മൂര്‍ത്തി പഴയൊരു സംഭവം വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ''നേരത്തെ ഒരു ടെലിഫോണ്‍ കണക്ഷന് ലഭിക്കാന്‍ ഏഴു വര്‍ഷമെടുത്തു. ഏറ്റവും ഉയര്‍ന്ന മുന്‍ഗണന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ടാമത്തെ മുന്‍ഗണന വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആയിരുന്നു. അക്കാലത്ത് ആശയവിനിമയ മന്ത്രിയായിരുന്ന സി. എം. സ്റ്റീഫനെക്കുറിച്ചുള്ള ഒരു കഥ ഞാന്‍ ഓര്‍ക്കുന്നു. ആരോ അദ്ദേഹത്തിന്റെ അടുത്ത് പോയി ടെലിഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞു. ഇവിടെ ഇന്ദിരാഗാന്ധിയുടെ ടെലിഫോണ്‍ പോലും ഇവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ടെലികമ്മ്യൂണിക്കേഷനുപുറമെ, മൂര്‍ത്തിയുടെ വളര്‍ന്നുവരുന്ന കമ്പനി ആശങ്കയോടെ നോക്കിക്കണ്ട മറ്റൊരു വലിയ മേഖലയായിരുന്നു യാത്ര. ആ ദിവസങ്ങളില്‍, ഡല്‍ഹിയിലേക്ക് 50 ഓളം സന്ദര്‍ശനങ്ങളും ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്ന കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്യുന്നതിന് ലൈസന്‍സ് ലഭിക്കാന്‍ മൂന്ന് വര്‍ഷവും എടുത്തു. അക്കാലത്തെ ഓരോ സന്ദര്‍ശനത്തിനും ഏകദേശം 2000 ഡോളര്‍ ചിലവാകും, കാരണം അന്ന് രൂപ ഒരു ഡോളറിന് 6.2 രൂപയായിരുന്നു. ഒരു തവണ പറക്കാന്‍ (ട്രെയിന്‍ യാത്രയ്ക്ക് വളരെയധികം സമയമെടുക്കും) ഒരു ലക്ഷം ഡോളര്‍ കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പായി ലൈസന്‍സ് ലഭിക്കുന്നതിന് ഒരു ലക്ഷം ഡോളര്‍ ചെലവഴിക്കേണ്ടിയിരുന്നു. ''മൂര്‍ത്തി ചടങ്ങില്‍ പറഞ്ഞു. അക്കാലത്ത് വിദേശത്തേക്ക് പോകുന്നതും എളുപ്പമായിരുന്നില്ല.
മറ്റൊരു രാജ്യം സന്ദര്‍ശിക്കാന്‍ ആര്‍ബിഐയില്‍ അപേക്ഷ നല്കി മൂന്നാഴ്ച കാത്തിരിക്കേണ്ടിയിരുന്നു. അതിനുശേഷം മാത്രമാണ് മറുപടി ലഭിക്കുക. പല ബ്യൂറോക്രാറ്റുകള്‍ക്കും അത് മനസ്സിലാകില്ല. കാരണം അവര്‍ മറ്റു വഴികള്‍ അതിനായി ഉപയോഗിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അത് അങ്ങനെയായിരുന്നു. മാത്രമല്ല തിരിച്ചെത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു സ്റ്റോര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു ''മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications