സഭയില്‍ നാടകീയരംഗങ്ങള്‍; അടുത്തുനിന്ന് മുദ്രാവാക്യം വിളിച്ച ഹൈബിക്ക് വെള്ളം കൊടുത്ത് മോദി, വാങ്ങി ഹൈബിയും
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നന്ദിപ്രമേയ ചര്‍ച്ചക്കിടെ നാടകീയരംഗങ്ങള്‍. നരേന്ദ്ര മോദി നയപ്രഖ്യാപന പ്രസംഗത്തില്‍ മറുപടിയില്‍ എഴുന്നേറ്റത് മുതല്‍ സഭയില്‍ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
രണ്ട് മണിക്കൂറോളം സംസാരിച്ച മോദിയുടെ പ്രസംഗം പ്രതിപക്ഷത്തിന്റെ ബഹളം കാരണം മൂന്ന് തവണ തടസപ്പെട്ടിരുന്നു. അതിനിടെ കോണ്‍ഗ്രസ് എം പി ഹൈബി ഈഡന് നരേന്ദ്ര മോദി വെള്ളം നല്‍കിയത് ശ്രദ്ധേയമായി. തന്റെ അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് നരേന്ദ്ര മോദി ഹൈബി ഈഡന് വെള്ളം നല്‍കിയത്. ഹൈബി വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. അതേസമയം തന്റെ പ്രസംഗത്തില്‍ പ്രതിപക്ഷത്തേയും കോണ്‍ഗ്രസിനേയും മോദി പരിഹസിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ബാല ബുദ്ധിയാണ് എന്ന് പറഞ്ഞും അദ്ദേഹം കളിയാക്കി. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയില്‍ കണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ തോറ്റ ചിലരുടെ വേദന തനിക്ക് മനസ്സിലാകും എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും അവരെ സേവിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട് എന്നും രാജ്യത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പത്ത് വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡ് പൊതുജനങ്ങള്‍ കണ്ടു എന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഒരുപാട് കാലം പ്രീണന രാഷ്ട്രീയത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയത്തിന് രാജ്യം എന്‍ഡിഎക്കൊപ്പം നിന്നു. ഇന്ന് ഇന്ത്യയുടെ വിശ്വാസ്യത ലോകമെമ്പാടും വര്‍ധിച്ചിരിക്കുകയാണ് എന്നും തങ്ങളുടെ എല്ലാ നയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരേയൊരും ലക്ഷ്യം ആദ്യം ഇന്ത്യ എന്നതാണ് എന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ വികസനം പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അത് പൂര്‍ണ്ണ സമര്‍പ്പണത്തോടെയും സത്യസന്ധതയോടെയും ചെയ്യുമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു എന്നും മോദി പറഞ്ഞു. 2014 ന് മുന്‍പ് ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. രാജ്യം നിരാശയുടെ പടുകുഴിയില്‍ മുങ്ങിപ്പോയിരുന്നു. വിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെടുമ്പോള്‍ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും നേരെ നില്‍ക്കാനാകില്ല.
ഭരണഘടന തലയില്‍ വച്ച് നൃത്തം ചെയ്യുന്നവര്‍ ജമ്മു കശ്മീരില്‍ അത് നടപ്പാക്കാന്‍ തുനിഞ്ഞില്ലെന്നും ബിആര്‍ അംബേദ്കറെ അപമാനിച്ചെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഉന്നംവെച്ച് പറഞ്ഞു. തങ്ങളുടെ വിജയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും എന്നും പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കുക എന്നതാണ് തങ്ങളുടെ വെല്ലുവിളി എന്നും മോദി കൂട്ടിച്ചേര്‍ത്തു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications