'സര്‍ക്കാരിനെ പ്രശംസിക്കാത്തതിന് കിഷോര്‍ കുമാറിനെ പോലും വിലക്കിയ കാലം'; അടിയന്തരാവസ്ഥയെ അനുസ്മരിച്ച് മോദി
ന്യൂദല്‍ഹി: 1975 ലെ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയില്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ മന് കി ബാത്ത് റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സ്വേച്ഛാധിപത്യ മനോഭാവത്തെ ജനങ്ങള്‍ പരാജയപ്പെടുത്തിയ മറ്റൊരു ഉദാഹരണം ലോകത്ത് കണ്ടെത്താന്‍ പ്രയാസമാണെ് എന്നും അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി പറഞ്ഞു.
1975 ജൂണ്‍ 25 ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 1977 മാര്‍ച്ച് 21 ന് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ആ കാലത്ത് എല്ലാ അവകാശങ്ങളും തട്ടിയെടുക്കപ്പെട്ടു എന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും അടക്കമുള്ളഅവകാശങ്ങള് ഇക്കാലത്ത് അപഹരിക്കപ്പെട്ടു. ആ സമയത്ത്, ഇന്ത്യയിലെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു, രാജ്യത്തെ കോടതികള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, പത്രങ്ങള്‍, എല്ലാം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി, നരേന്ദ്ര മോദി പറഞ്ഞു.
സെന്‍സര്‍ഷിപ്പ് വളരെ കര്‍ശനമായതിനാല്‍ അംഗീകാരമില്ലാതെ ഒന്നും പ്രസിദ്ധീകരിക്കാന്‍ കഴിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഓര്‍ക്കുന്നു, പ്രശസ്ത ഗായകന് കിഷോര്‍ കുമാര്‍ ജി സര്‍ക്കാരിനെ പ്രശംസിക്കാന്‍ വിസമ്മതിച്ചപ്പോള്‍, അദ്ദേഹത്തെ വിലക്കി, റേഡിയോ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല,' പ്രധാനമന്ത്രി പറഞ്ഞു.
മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
ആയിരക്കണക്കിന് അറസ്റ്റുകളും ദശലക്ഷക്കണക്കിന് അതിക്രമങ്ങളും ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ഇന്ത്യക്കാരുടെ വിശ്വാസത്തിന് ഇളക്കം തട്ടിയില്ല എന്നും വ്യക്തമാക്കി. നൂറ്റാണ്ടുകളായി നമ്മില്‍ വേരൂന്നിയ ജനാധിപത്യ മൂല്യങ്ങള്‍, നമ്മുടെ സിരകളില്‍ ഒഴുകുന്ന ജനാധിപത്യത്തിന്റെ ചൈതന്യം, ആത്യന്തികമായി വിജയിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.
ജനാധിപത്യ മാര്‍ഗങ്ങളിലൂടെ തന്നെ ഇന്ത്യയിലെ ജനങ്ങള്‍ അടിയന്തരാവസ്ഥ ഒഴിവാക്കി ജനാധിപത്യം പുനഃസ്ഥാപിച്ചു. ലോകത്ത് ഇത് പോലൊരു ഉദാഹരണം കണ്ടെത്താന്‍ പ്രയാസമാണ്, മോദി പറഞ്ഞു. അടിയന്തരാവസ്ഥയില്‍ നമ്മുടെ നാട്ടുകാരുടെ സമരത്തില്‍ സാക്ഷിയാകാനും പങ്കാളിയാകാനും തനിക്ക് ഭാഗ്യമുണ്ടായി എന്നും അദ്ദേഹം മന് കി ബാത്തില്‍ പറഞ്ഞു. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നമ്മളോ ഭാവി തലമുറയോ മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications