Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ട്രംപിന് മറുപടിയുമായി മോദി; 'രാജ്യതാല്‍പര്യത്തിന് വിട്ടുവീഴ്ചയില്ല'

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ വര്‍ധനവില്‍ ഒടുവില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോഴും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തമാണ് എന്ന് മോദി അവകാശപ്പെട്ടു. രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

'സാമ്പത്തിക താല്‍പ്പര്യങ്ങളെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കണം, സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്കായി ശക്തമായ നിലപാട് സ്വീകരിച്ചു. അത് മുന്നോട്ടുള്ള വഴിയാണ്,' മോദി പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച്
ട്രംപ് ഇന്ത്യയെ 'നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥ' എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

Narendra Mod

രാജ്യത്തിന്റെ ഏറ്റവും മികച്ച താല്‍പ്പര്യങ്ങള്‍ക്ക് ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. 'ആഗോള അസ്ഥിരതയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. എല്ലാ രാജ്യങ്ങളും അവരുടെ വ്യക്തിഗത താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാന്‍ പോകുന്നു, അതുകൊണ്ട് സാമ്പത്തിക താല്‍പ്പര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ജാഗ്രത പാലിക്കണം', മോദി പറഞ്ഞു.

രാജ്യത്തിന് ഏറ്റവും നല്ലത് ആഗ്രഹിക്കുന്നവരും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ കാണാന്‍ ആഗ്രഹിക്കുന്നവരും രാജ്യ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണം എന്നും അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും,അങഅങ്ങനെ തന്നെ വേണം എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു പ്രമേയം സ്ഥാപിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യക്കാര്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ മാത്രമേ ഞങ്ങള്‍ വാങ്ങൂ. പ്രാദേശികതയ്ക്കായി നമ്മള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. നമ്മുടെ കര്‍ഷകര്‍, നമ്മുടെ ചെറുകിട വ്യവസായങ്ങള്‍, നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍. അവരുടെ താല്‍പ്പര്യങ്ങള്‍ നമുക്ക് പരമപ്രധാനമാണ്. ഈ ദിശയില്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു', മോദി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-റഷ്യ ബന്ധത്തെ വിമര്‍ശിച്ച് കൊണ്ട് ട്രംപ് രംഗത്തെത്തിയത്.

'ഇന്ത്യ റഷ്യയുമായി എന്ത് ചെയ്താലും എനിക്ക് പ്രശ്നമില്ല. അവര്‍ക്ക് ഒരുമിച്ച് അവരുടെ നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥയെ തകര്‍ക്കട്ടെ. ഇന്ത്യയുമായി ഞങ്ങള്‍ വളരെ കുറച്ച് മാത്രമേ ബിസിനസ് ചെയ്തിട്ടുള്ളൂ, അവരുടെ താരിഫ് വളരെ ഉയര്‍ന്നതാണ്, ലോകത്തിലെ ഏറ്റവും ഉയര്‍ന്നവയില്‍ ഒന്നാണ്. അതുപോലെ, റഷ്യയും യുഎസ്എയും ഒരുമിച്ച് ഒരു ബിസിനസ്സും നടത്തുന്നില്ല. നമുക്ക് അത് അങ്ങനെ തന്നെ തുടരാം', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+