Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി കുറ്റപത്രം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് വിദേശ യൂണിറ്റ് മേധാവി സാം പിത്രോഡ എന്നിവര്‍ക്കെതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഏപ്രില്‍ 25 ന് വാദം കേള്‍ക്കും.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇതാദ്യമായാണ്. 661 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെതിരെ (എജെഎല്‍) കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളുള്ള പശ്ചാത്തലത്തില്‍ 2023 നവംബറില്‍ ഇവ അറ്റാച്ചുചെയ്തിരുന്നു.

National Herald Case

ഡല്‍ഹി, മുംബൈയിലെ ബാന്ദ്ര, ലഖ്നൗവിലെ ബിഷേശ്വര്‍ നാഥ് റോഡിലെ എജെഎല്‍ കെട്ടിടം എന്നിവിടങ്ങളിലെ സ്വത്തുക്കളിലാണ് സ്ഥലം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ പതിച്ചത്. 2014 ജൂണ്‍ 26 ന് ന്യൂഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പട്യാല ഹൗസ് കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ ആണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.

ബിജെപിയുടെ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി കൈയടക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് ആരോപിച്ച് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍, യംഗ് ഇന്ത്യന്‍ എന്ന സ്വകാര്യ കമ്പനി എന്നിവരുള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്ത എന്നാണ് പരാതി.

നാഷണല്‍ ഹെറാള്‍ഡ് എജെഎല്‍ പ്രസിദ്ധീകരിക്കുന്നതും യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതുമായ പ്രസിദ്ധീകരണമാണ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യംഗ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരി ഉടമകളാണ്. ഓരോരുത്തരുടെയും കൈവശം കമ്പനിയുടെ 38 ശതമാനം ഓഹരികളാണ് ഉള്ളത്. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഹരിയാനയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ ആണ് വാദ്രയെ ചോദ്യം ചെയ്തത്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് റോബര്‍ട്ട് വാദ്ര പറഞ്ഞു. അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താന്‍ മണിക്കൂറുകള്‍ ചെലവഴിച്ചുവെന്നും ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+