Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡില്‍ സോണിയയുടെ നിയമനത്തെ തള്ളി സീനിയര്‍ നേതാവ്, ഒരു പദവിയും ഇനി ഏറ്റെടുക്കില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സോണിയാ ഗാന്ധിയുടെ മാറ്റത്തെ തുടര്‍ന്ന് കടുത്ത പ്രശ്‌നങ്ങള്‍. സീനിയര്‍ നേതാവ് നവപ്രഭാത് ഒരു പദവിയും പാര്‍ട്ടിയില്‍ ഏറ്റെടുക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സോണിയ കഴിഞ്ഞ ദിവസം ദിവസം സംസ്ഥാന അധ്യക്ഷനായി ഗണേഷ് ഗോഡിയലിനെ നിയമിച്ചിരുന്നു. ഇതാണ് വലിയ പ്രശ്‌നങ്ങള്‍ വഴിവെച്ചിരിക്കുന്നത്. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും സോണിയ നിയമിച്ചിരുന്നു. ജീത് റാം, ഭുവന്‍ കപ്രി, തിലക് രാജ് ബെഹര്‍, രഞ്ജിത്ത് റാവത്ത് എന്നിവരെയാണ് നിയമിച്ചത്.

1

ഇതില്‍ മാനിഫെസ്റ്റോ കമ്മിറ്റിയുടെ അധ്യക്ഷനായിട്ടാണ് നവപ്രഭാതിനെ നിയമിച്ചിരുന്നത് എന്നാല്‍ ഇനി ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന് കരുതിയ നേതാവായിരുന്നു നവപ്രഭാത്. ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മിറ്റികള്‍ രൂപീകരിച്ചത്. ഹരീഷ് റാവത്തിനെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരുന്നു മാറ്റങ്ങള്‍. എന്നാല്‍ റാവത്തിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ സംസ്ഥാന അധ്യക്ഷനെ നിയമിച്ചതിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു മുമ്പ് ഞാന്‍. കോണ്‍ഗ്രസില്‍ എന്റെ സീനിയോറിറ്റിക്കും മികവിനും അനുസരിച്ചുള്ള പദവി നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചതെന്ന് നവപ്രഭാത് പറഞ്ഞു. എന്‍ഡി തിവാരി, ഹരീഷ് റാവത്ത് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു നവപ്രഭാത്. ഗണേഷ് ഗോഡിയാലിനേക്കാളും സീനിയര്‍ നേതാവുമാണ് അദ്ദേഹം. എന്നാല്‍ ഗോഡിയാലിനെ ഹരീഷ് റാവത്താണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിച്ചത്. നവപ്രഭാതിന്റെ എതിര്‍പ്പുകളൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചില്ല. സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവാണ് റാവത്തെന്ന് ഇതോടെ തെളിയുകയും ചെയ്തു.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    അതേസമയം സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടമായെങ്കിലും പ്രിതം സിംഗിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്. ക്യാമ്പയിന്‍ കമ്മിറ്റി അധ്യക്ഷനായി ഹരീഷ് റാവത്ത് തന്നെയാണ് ഉള്ളത്. നവപ്രഭാത് ഉത്തരാഖണ്ഡില്‍ ജനപ്രീതിയിലുള്ള നേതാവ് കൂടിയാണ്. അദ്ദേഹം മാനിഫെസ്റ്റോ കമ്മിറ്റിയില്‍ അദ്ദേഹമില്ലെങ്കില്‍ അത് പ്രകടന പത്രികയെ ബാധിക്കാനും സാധ്യതയുണ്ട്. ഹരീഷ് റാവത്ത് പ്രശ്‌നപരിഹാരത്തിനായി ഇടപെടുമെന്നാണ് സൂചന. ഹൈക്കമാന്‍ഡും വിഭാഗീയത ഇല്ലാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+