Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റില്‍ പുനപരീക്ഷ വേണ്ടെന്ന് കേന്ദ്രം; ജൂലൈ മൂന്നാം വാരം മുതല്‍ കൗണ്‍സിലിംഗ്

ന്യൂഡല്‍ഹി: മെയ് അഞ്ചിന് നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വലിയ ക്രമക്കേട് നടന്നിട്ടില്ലെന്ന് നീറ്റ്-യുജി കേസില്‍ കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈ 8 ന് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തിയെക്കുറിച്ചും മറ്റുമുള്ള പ്രതികരണം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി കേന്ദ്രത്തോടും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോടും ആവശ്യപ്പെട്ടിരുന്നു.

മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മെയ് അഞ്ചിന് നടന്ന പരീക്ഷയില്‍ ക്രമക്കേടുകളും മറ്റും ആരോപിച്ച് പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളും കോടതിയുടെ മുന്നിലുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നത് വസ്തുതയാണെന്നും പുനഃപരീക്ഷ നടത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് ചോര്‍ച്ചയുടെ വ്യാപ്തിയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു.

NEET Exam

നീറ്റ്-യുജിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. വ്യക്തമായ തെളിവില്ലാത്ത സംശയങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങനെ ചെയ്യുന്നത് മെയ് 5 ന് പരീക്ഷയെഴുതിയ 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

'ഒരു വശത്ത് ക്രമക്കേടില്‍ കുറ്റക്കാരനായ ഒരു ഉദ്യോഗാര്‍ത്ഥിക്കും ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും മറുവശത്ത് 24 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അമിത ഭാരമാകേണ്ടതില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ട പരിഹാര-അധിഷ്ഠിത സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നു,' സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നും കേന്ദ്രം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ നേടിയ മാര്‍ക്കില്‍ മൊത്തത്തിലുള്ള വര്‍ധനയുണ്ട്, പ്രത്യേകിച്ച് 550 മുതല്‍ 720 വരെ. നഗരങ്ങളിലും കേന്ദ്രങ്ങളിലും ഈ വര്‍ധനവ് കാണപ്പെടുന്നു. സിലബസില്‍ 25 ശതമാനം കുറവുണ്ടായതാണ് ഇതിന് കാരണം. ഇത് ദുരുപയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്, ''കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ജൂലൈ മൂന്നാം വാരം മുതല്‍ നാല് റൗണ്ടുകളിലായി കൗണ്‍സിലിംഗ് നടത്തുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഒരു ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും തരത്തിലുള്ള അപാകതയുടെ ഗുണഭോക്താവായി കണ്ടെത്തിയാല്‍, കൗണ്‍സിലിംഗ് പ്രക്രിയയിലോ അതിനുശേഷമോ ഏത് ഘട്ടത്തിലും അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കപ്പെടും എന്നും സത്യവാങ്മൂലം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+