ഇന്ത്യയിലെ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരി; എയിംസ് മേധാവി പറയുന്നത് ഇങ്ങനെ
ദില്ലി: മഹാരാഷ്ട്രയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യതയുണ്ടെന്ന് എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ അറിയിച്ചു. പുതിയ വൈറസ് വകഭേദം നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ആര്‍ജിത പ്രതിരോധ ശേഷി എന്നത് ഒരു കെട്ടുകഥ പോലെയാണ്. കൊറോണ വൈറസില്‍ നിന്നും മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കൊറോണ വൈറസ് വകഭേദം വ്യാപിച്ചാല്‍ ആന്റിബോഡി എല്ലാവരിലും രൂപപ്പെടുന്നത് അസാധ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് പ്രതിരോധ ശേഷി നേടിയ ആളില്‍ നിന്ന് രോഗബാധയുണ്ടാക്കാന്‍ സാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള കൊറോണ വൈറസ് വാക്സിനുകള്‍ക്ക് പുതിയ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമായേക്കും. എന്നാല്‍ അവയുടെ കാര്യക്ഷമത കുറവാണ്. വാക്സിന് സ്വീകരിച്ചവര്‍ക്കുണ്ടാകുന്ന രോഗബാധയുടെ തീവ്രത കുറയാനുള്ള സാധ്യതയുണ്ട്. വാക്സിനുകളില്‍ മാറ്റം വരുത്തണോ എന്നുള്ള കാര്യം രോഗബാധയുടെ സ്വഭാവം നോക്കി മാത്രമേ നിശ്ചയിക്കാനാവുമെന്ന് ഗുലേറിയ പറയുന്നു.
ഇ ശ്രീധരൻ തൃപ്പൂണിത്തുറയിൽ എം സ്വരാജിനെതിരെയോ?; ബിജെപിയുടെ കണക്ക് കൂട്ടൽ ഇങ്ങനെ
ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍