Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ ഇനി 4 ദിവസം മാത്രം പ്രവൃത്തി ദിനമോ? 12 മണിക്കൂർ ജോലിയുടെ കാര്യത്തിലും മറുപടി, അറിയാം

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ തൊഴിൽ നിയമം വരുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ചർച്ചയായതാണ് തൊഴിൽ സമയം ഇനി 12 മണിക്കൂറാവുമോ എന്ന ആശങ്ക. എന്നാൽ തൊഴിൽ, ഉദ്യോഗ മന്ത്രാലയം അടുത്തിടെ നൽകിയ വിശദീകരണത്തിന് പിന്നാലെ, ഇന്ത്യയിൽ നാല് ദിവസത്തെ പ്രവൃത്തി വാരം എന്ന ആശയം വീണ്ടും പൊതുശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ഇടയിലുണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഈ പുതിയ വിവരം വ്യക്തത നൽകുന്നു.

ഒരാഴ്‌ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്‌താൽ പൂർണ വേതനം ലഭിക്കുമോ എന്ന ലളിതമായ ചോദ്യം പല തൊഴിലാളികളും ഇതിനിടെ ഉന്നയിക്കുന്നുണ്ട്. പുതിയ തൊഴിൽ നിയമങ്ങളുടെ വ്യക്തമായ വ്യവസ്ഥകൾക്ക് കീഴിലാണെങ്കിൽ ഇത് സാധ്യമാണ് എന്നാണ് ഇതിനുള്ള ചുരുങ്ങിയ ഉത്തരം. പക്ഷേ, അതൊരിക്കലും നിങ്ങൾ കരുതുന്നത് പോലെയല്ല.

labourlaw

നാല് ദിവസത്തെ പ്രവൃത്തിവാരം സാധ്യമാണെങ്കിലും, ആകെ പ്രവൃത്തിസമയം കുറയുന്നില്ല എന്നതാണ് ഇതിലെ പ്രധാന കാര്യം. ആഴ്‌ചയിലെ 48 മണിക്കൂർ ജോലിസമയം അതുപോലെ നിലനിൽക്കും. വേതനത്തിനും അധിക ജോലിക്കുമുള്ള നിയമങ്ങൾ തുടരും. അതായത് കമ്പനികൾക്ക് ഇക്കാര്യത്തിൽ അവരുടേതായ വിവേചനാധികാരമുണ്ടാവും എന്നർത്ഥം.

തൊഴിൽ, ഉദ്യോഗ മന്ത്രാലയം ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകിയത് ഇങ്ങനെ: 'നാല് പ്രവൃത്തിദിനങ്ങൾക്ക് 12 മണിക്കൂർ വരെ ജോലി ചെയ്യാനുള്ള സൗകര്യം തൊഴിൽ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. ശേഷിക്കുന്ന മൂന്ന് ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ആഴ്‌ചയിലെ പ്രവൃത്തിസമയം 48 മണിക്കൂറായി തുടരും. പ്രതിദിന പ്രവൃത്തിസമയത്തിന് അപ്പുറമുള്ള അധികജോലിക്ക് ഇരട്ടി വേതനം നൽകണം' മന്ത്രാലയം പറഞ്ഞു.

ഇതിനർത്ഥം, ഒരു ജീവനക്കാരന് നാല് ദിവസം, ഓരോ ദിവസവും 12 മണിക്കൂർ വരെ ജോലി ചെയ്യാനും മൂന്ന് ദിവസം ശമ്പളമുള്ള അവധി എടുക്കാനും കഴിയും. എന്നാൽ, പ്രതിദിനം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുകയാണെങ്കിൽ, അധിക സമയം ഓവർടൈമായി കണക്കാക്കി സാധാരണ വേതനത്തിന്റെ ഇരട്ടി നൽകണം.

ഒരു കാര്യം കൂടി തൊഴിൽദാതാക്കൾ നിർബന്ധമായും അറിയണം. അതായത് മന്ത്രാലയം സൂചിപ്പിച്ച 12 മണിക്കൂർ പ്രവൃത്തിദിനം എന്നത് നിർത്താത്ത ജോലിയല്ല. ഉച്ചഭക്ഷണം, വിശ്രമം, ഷിഫ്റ്റുകൾക്കിടയിലുള്ള ഇടവേളകൾ എന്നിവയെല്ലാം ഈ സമയപരിധിയിൽ ഉൾപ്പെടുന്നുവെന്നും, ജോലിയുടെ സ്വഭാവമനുസരിച്ച് ഇതിൽ മാറ്റം വരാമെന്നും മന്ത്രാലയം വിശദീകരിച്ചു.

ഈ ഇളവുകൾ നിലവിലുണ്ടായിട്ടും, തൊഴിലുടമകൾക്ക് തൊഴിലാളികളെ ആഴ്‌ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യാൻ നിർബന്ധിക്കാൻ കഴിയില്ല. ഷെഡ്യൂളുകൾ ആസൂത്രണം ചെയ്യുന്നതിൽ വഴക്കം നൽകാനും, ശമ്പളമില്ലാത്ത ദീർഘനേരത്തെ ജോലികളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനുമാണ് ഈ നിയമം കൊണ്ട് വന്നതെന്നാണ് മന്ത്രാലയം പറയുന്നത്.

12 മണിക്കൂർ ഡ്യൂട്ടി, 3 ദിവസം ലീവ് നിർബന്ധമാണോ?

തൊഴിൽ നിയമങ്ങൾ നാല് ദിവസത്തെ പ്രവൃത്തിവാരം നിർബന്ധമാക്കുന്നില്ല. കമ്പനികൾക്കും തൊഴിലാളികൾക്കും പരസ്‌പരം ധാരണയിലെത്തി തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ മാത്രമാണിത്. ചില ഓഫീസുകൾ അഞ്ച് അല്ലെങ്കിൽ ആറ് പ്രവൃത്തിദിനങ്ങളുമായി മുന്നോട്ട് പോവാനും സാധ്യതയുണ്ട്. മറ്റുചിലർക്ക് നാല് ദൈർഘ്യമുള്ള പ്രവൃത്തിദിനങ്ങൾ എന്നതിലേക്ക് മാറാനും സാധിക്കും.

അന്തിമ തീരുമാനം കമ്പനി നയങ്ങൾ, അതാത് സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങൾ, ജോലിയുടെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കും. 24 മണിക്കൂറും സ്‌റ്റാഫിംഗ് ആവശ്യമുള്ള മേഖലകളടക്കം, എല്ലാ ജോലികളും 12 മണിക്കൂർ പ്രവൃത്തിദിന മോഡലുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്നവയല്ല എന്നതിനാൽ പഴയ രീതി തന്നെ തുടരാനാണ് സാധ്യത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+