ബുഖാരിയുടെ മരണത്തില്‍ സൈലന്റ് പ്രതിഷേധം, ബാങ്ക് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച് കശ്മീര്‍ മാധ്യമങ്ങള്‍
ബുഖാരിയുടെ മരണത്തില്‍ പ്രതിഷേധവുമായി മാധ്യമങ്ങള്‍
ശ്രീനഗര്‍: കശ്മീരില്‍ ഷുജാത് ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. മാധ്യമങ്ങളാണ് പ്രതിഷേധത്തിന് വീണ്ടും കരുത്ത് പകര്‍ന്നിരിക്കുന്നത്. ഒഴിഞ്ഞ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച് കൊണ്ടാണ് മാധ്യങ്ങള്‍ ഇതിനെതിരെ പ്രസിദ്ധീകരിച്ചത്. മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ടെന്ന് ആരോപണമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പ്രതിഷേധം. നേരത്തെ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ മോദിയുടെ മൗനത്തിനെതിരെ രംഗത്തുവന്നിരുന്നു.
ഷുജാത് ബുഖാരിയെ പോലുള്ള ഒരാള്‍ കൊല്ലപ്പെട്ടിട്ടും മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രിയുടെ മനോനില ഭയപ്പെടുത്തുന്നതാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് മാത്രമാണ് പ്രതികരിച്ചത്. ഇതിനെ ഇവര്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. അതേസമയം അക്രമികളെ പിടികൂടാന്‍ ഇതുവരെ ഇന്റലിജന്‍സിനോ പോലീസിനോ സാധിച്ചിട്ടില്ല. ഇതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഗ്രേറ്റര്‍ കശ്മീര്‍
പ്രമുഖ പത്രമായ ഗ്രേറ്റര്‍ കശ്മീരും ഇതില്‍ പ്രതിഷേധിച്ചിട്ടുണ്ട്. സമാന രീതിയില്‍ തന്നെയായിരുന്നു പ്രതിഷേധം. എന്‍ഡ് ഓഫ് മോദി അഫയര്‍ എന്ന ലേഖനവും ഇതേ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഷുജാതിന്റെ കൊലപാതകത്തില്‍ വിഘടനവാദി നേതാക്കളും അപലപിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളായ ലഷ്കറെ ത്വയ്ബയും ഹിസ്ബുള്‍ മുജാഹീദിനും കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായി ആവശ്യപ്പടുന്ന ആരും ഇന്ത്യക്ക് ശത്രുക്കളാണെന്നും ഷുജാതിന്റെ മരണം ഇത്തരത്തില്‍ സംഭവിച്ചതാണെന്നും ലഷ്കര്‍ ആരോപിച്ചു.

നിശ്ശബ്ദ പ്രതിഷേധം....
മാധ്യമപ്രവര്‍ത്തകര്‍ എഡിറ്റോറിയല്‍ ബ്ലാങ്കായി ഇട്ടതിന് പിന്നാലെ നിശബ്ദ പ്രചാരണവും നടത്തിയിട്ടുണ്ട്. ഷുജാത് കൊല്ലപ്പെട്ട സ്ഥലം മുതല്‍ ലാല്‍ ചൗക്ക് വരെയാണ് ഇവര്‍ നിശബ്ദ പ്രതിഷേധം നടത്തിയത്. റൈസിങ് കശ്മീരിന്റെ സഹ സ്ഥാപനമായ കശ്മീര്‍ പര്‍ച്ചമിന്റെ എഡിറ്ററായ റാഷിദ് മഖ്ബൂള്‍ കൊലപാതകത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുണ്ടായ ആക്രമണമാണ് ഷുജാത് ബുഖാരിയുടെ കൊലപാതകമെന്ന് വിശേഷിപ്പിച്ചു. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഇവര്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

ദില്ലിയിലും പ്രതിഷേധം
കശ്മീരില്‍ മാത്രമല്ല ദില്ലിയില്‍ വമ്പന്‍ ര്രതിഷേധമാണ് നടന്നത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പലരും ഷുജാതുമൊത്തുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യന്‍ മാധ്യമലോകം വലിയ ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നും സത്യം പറയുന്നവന്റെ ജീവന് യാതൊരു വിലയുമില്ലാതാവുകയാണെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു. ഇവര്‍ പോലീസിനോട് അന്വേഷണം ഊര്‍ജിതമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമികളെ ഉടന്‍ പിടികൂടുമെന്നും സൂചനയുണ്ട്.

എഡിറ്റോറിയല്‍ ബ്ലാങ്കാക്കി പ്രതിഷേധം
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിക്കെതിരെ മാധ്യമങ്ങള്‍ നടത്തിയ രീതിയാണ് കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. ഷുജാതിന്റെ കൊലയില്‍ പ്രതിഷേധിച്ച് റൈസിങ് കശ്മീരാണ് ആദ്യം എഡിറ്റോറിയല്‍ ബ്ലാങ്കായിട്ട് പ്രസിദ്ധീകരിച്ച്. റൈസിങ് കശ്മീര്‍ പത്രത്തിലായിരുന്നു ഷുജാത് ജോലി ചെയ്തിരുന്നത്. എഡിറ്റോറിയല്‍ പേജില്‍ കളക്ടീവ് ലോസ് എന്ന പേരില്‍ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീരിലെ രക്ത ചൊരിച്ചില്‍ അവസാനിക്കുക എന്നൊരു ലേഖനവും കൂടിയുണ്ട് ഇതില്‍.

കശ്മീര്‍ ടൈംസ്....
കശ്മീര്‍ ടൈംസും കശ്മീര്‍ റീഡറുമായി എഡിറ്റോറിയല്‍ ബ്ലാങ്കായി പ്രസിദ്ധീകരിച്ച മറ്റ് രണ്ട് പത്രങ്ങള്‍. ഇതിന്റെ പത്രാധിപരൊക്കെ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചതാണ്. എന്നാല്‍ പ്രധാനമന്ത്രി ഇതിനോടൊന്നും അനുകൂലമായിട്ടല്ല പ്രതികരിച്ചത്. അദ്ദേഹം ഇപ്പോഴും ഷുജാതിന്റെ മരണത്തില്‍ പ്രതികരിച്ചിട്ട് പോലുമില്ല. ഇന്ത്യ-പാക് സമാധാനത്തിനായി വളരെയധികം പ്രയത്നിച്ച വ്യക്തിയാണ് അദ്ദേഹം. സര്‍ക്കാരിന്റെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും പ്രതികരിക്കാത്തത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പോലും വിമര്‍ശനമേറ്റ് വാങ്ങുന്നതിന് കാരണമായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications