നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ ജയിലിലെ മതിലില്‍ തലയിടിച്ച് പരിക്കേല്‍പ്പിച്ചു
ദില്ലി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മ ജയിലില്‍ തല ചുവരിലിടിച്ച് പരിക്കേല്‍പ്പിച്ചു. സെല്ലിലെ മതിലില്‍ സ്വയം തലയടിച്ചാണ് വിനായക് മുറിവേല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി 16നാണ് വിനയ് ശര്‍മ സെല്ലിലെ മതിലില്‍ തലയിടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസില്‍ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ നിരാഹാര സമരത്തിലാണെന്ന് അഭിഭാഷകന് ഈ ആഴ്ച ആദ്യം കോടതിയെ അറിയിച്ചിരുന്നു. വിനയ് ജയിലില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തലയ്ക്ക് പരിക്കേറ്റെന്നും അദ്ദേഹം പറയുന്നു. കടുത്ത മാനസികരോഗമാണ് പ്രതിക്കുള്ളതെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് നിയമപ്രകാരം വിനയെ പരിചരിക്കാന്‍ കോടതി തിഹാര്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്കി.

ദില്ലി കോടതി പുറത്തുവിട്ട ഏറ്റവും പുതിയ മരണ വാറണ്ട് പ്രകാരം കേസിലെ നാല് പ്രതികളെ മാര്‍ച്ച് 3ന് തൂക്കിക്കൊല്ലണം. മുകേഷ് കുമാര്‍ സിംഗ്, പവന് ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നീ നാലുപേരെ മാര്‍ച്ച് 3ന് രാവിലെ 6 മണിക്ക് കഴുത്തില്‍ തൂക്കിക്കൊല്ലാനാണ് ഉത്തരവ്. വധശിക്ഷ നീട്ടിവെക്കുന്നത് ഇരയുടെ അവകാശങ്ങള്‍ക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം തവണയാണ് ഇവര്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് പ്രതികളെ മരിക്കും വരെ തൂക്കിലേറ്റാന്‍ അഡീഷണല്‍ സെഷന് ജഡ്ജി ധര്‍മേന്ദര്‍ റാണ പറഞ്ഞു. നേരത്തെ ജനുവരി 7ന് പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജനുവരി 17, ജനുവരി 31 തിയതികളിലായി വധശിക്ഷ രണ്ടുതവണയായി മാറ്റി വെക്കുകയായിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications