ബിജെപിക്കൊപ്പം തമിഴ്നാട്ടില്‍ സഖ്യ സര്‍ക്കാരിനില്ല; ഞെട്ടിച്ച് പളനിസ്വാമി
ചെന്നൈ: ബി ജെ പിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും വിജയിച്ചാല്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എ ഐ എ ഡി എം കെയുമായുള്ള സഖ്യം പ്രഖ്യാപിച്ച് കൊണ്ട് തമിഴ്നാട്ടില്‍ ഇനി എന്‍ ഡി എ സഖ്യം ഭരിക്കും എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
എന്നാല്‍ അമിത് ഷായുടെ പരാമര്‍ശത്തെ നിരാകരിക്കുന്ന പ്രതികരണമാണ് പളനിസ്വാമിയില് നിന്നും ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 11 നാണ് പളനിസ്വാമിയുടെ സാന്നിധ്യത്തില്‍ അമിത് ഷാ ബി ജെ പി - എ ഐ എ ഡി എം കെ സഖ്യം പ്രഖ്യാപിച്ചത്. ഈ സമയം 'നമ്മള് ഒരുമിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും' അമിത് ഷാ പറഞ്ഞിരുന്നു.

സഖ്യ സര്‍ക്കാരിന്റെ രൂപരേഖ തിരഞ്ഞെടുപ്പിന് ശേഷം തയ്യാറാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തങ്ങള്‍ ഒറ്റക്കായിരിക്കും എന്ന സൂചനയാണ് എടപ്പാടി പളനിസ്വാമി നല്‍കുന്നത്. തിരഞ്ഞെടുപ്പിന് ഇരു പാര്‍ട്ടികളും ഒരുമിച്ച് പോരാടുകയും അതിന് ശേഷം തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് പളനിസ്വാമി പറഞ്ഞു. ''അത് ഒരു സഖ്യസര്ക്കാരായിരിക്കുമെന്ന് അദ്ദേഹം ( അമിത് ഷാ ) ഒരിക്കലും പറഞ്ഞിട്ടില്ല.
നിങ്ങള്‍ അദ്ദേഹം പറഞ്ഞത് തെറ്റിദ്ധരിക്കുകയും അത് ഒരു വലിയ വിഷയമാക്കുകയും ചെയ്തു. ബി ജെ പി സര്‍ക്കാരില്‍ ഒരു പങ്ക് തേടുമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല,'' പളനിസ്വാമി പറഞ്ഞു. ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട്ടില്‍ താനും ആയിരിക്കും എന്‍ ഡി എയെ നയിക്കുക എന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും പളനിസ്വാമി പറഞ്ഞു.
'അദ്ദേഹം ഇക്കാര്യത്തില്‍ വളരെ വ്യക്തമായ നിലപാട് സ്വീകരിച്ചു. ഡി എം കെ സര്‍ക്കാരിനെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ആണ് എ ഐ എ ഡി എം കെ, ബി ജെ പിയെ സഖ്യത്തില്‍ ചേര്‍ത്തത്. തങ്ങള്‍ ആരുമായി സഖ്യമുണ്ടാക്കിയാലും അവര്‍ ( ഡി എം കെ ) എന്തിനാണ് വിഷമിക്കുന്നത്? അവര്‍ക്ക് എന്താണ് ആശങ്ക?' അദ്ദേഹം ചോദിച്ചു. പളനിസ്വാമിയുടെ വാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി തമിഴ്നാട് ബിജെപി മേധാവി നൈനാര്‍ നാഗേന്ദ്രന് രംഗത്തെത്തി.
സഖ്യ സര്‍ക്കാരിനെക്കുറിച്ചുള്ള ഏത് തീരുമാനവും അമിത് ഷായും പളനിസ്വാമിയും എടുക്കും എന്നും പളനിസ്വാമിയുമായി സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തത് അമിത് ഷായാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 'അവര്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കും. അത്തരം ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരം നല്കാന് കഴിയില്ല,'' നൈനാര്‍ നാഗേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഡി എം കെയും എ ഐ എ ഡി എം കെയും തമിഴ്നാട്ടില്‍ സഖ്യ സര്‍ക്കാരുകളെ എതിര്‍ക്കുന്നവരാണ്.
അതേസമയം കേന്ദ്രത്തിലെ വിവിധ സഖ്യങ്ങളില്‍ ഇരു പാര്‍ട്ടികളും മുന്‍കാലങ്ങളില്‍ പങ്കാളികളുമായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യ സര്‍ക്കാര്‍ ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ ഒരു തര്‍ക്കവിഷയമായി മാറിയേക്കാം. 2006-ല്‍ കേവല ഭൂരിപക്ഷത്തിന് 20 സീറ്റ് കുറവായിരുന്നെങ്കിലും, അന്നത്തെ ഡി എം കെ മേധാവി എം കരുണാനിധി കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാര്‍ നടത്താനാണ് ഇഷ്ടപ്പെട്ടത്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം











Click it and Unblock the Notifications