Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ യോഗത്തിന്; അണിയറയില്‍ ദ്രുതനീക്കങ്ങള്‍

ന്യൂദല്‍ഹി: ബി ജെ പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ദല്‍ഹിയില്‍ ഉടന്‍ നടക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് യോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിലും അധികാര ദുര്‍വിനിയോഗത്തിലുമുള്ള ആശങ്കയും വേദനയും പങ്കുവെക്കാന്‍ പ്രിയപ്പെട്ട ദീദി (മമത ബാനര്‍ജി) എന്നെ ഫോണില്‍ വിളിച്ചു. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിന് അവര്‍ നിര്‍ദ്ദേശിച്ചു,' സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാന സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതിന് ഡി എം കെ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ഞാന്‍ അവര്‍ക്ക് ഉറപ്പുനല്‍കി. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കണ്‍വെന്‍ഷന്‍ ഡല്‍ഹിയില്‍ ഉടന്‍ നടക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവും പ്രതിപക്ഷ മുഖ്യമന്ത്രിമാരെ സംഘടിപ്പിച്ച് ബി ജെ പിയ്‌ക്കെതിരായ ബദല്‍ രൂപീകരിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാരായ ഉദ്ധവ് താക്കറെ, മമത ബാനര്‍ജി എന്നിവരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് കെ ചന്ദ്രശേഖര്‍ റാവു ഞായറാഴ്ച പറഞ്ഞു.

1

ഹൈദരാബാദിലെ പ്രഗതി ഭവനില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ധവ് താക്കറെയെ കാണാന്‍ എപ്പോള്‍ വേണമെങ്കിലും മുംബൈയിലേക്ക് പോകാമെന്നും മമത ബാനര്‍ജി അദ്ദേഹത്തെ കാണാന്‍ ഹൈദരാബാദിലേക്ക് വരുമെന്നും കെ സി ആര്‍ പറഞ്ഞു. ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ച് കെ സി ആര്‍ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും ഭാവിയില്‍ അത്തരത്തിലുള്ള ഏതെങ്കിലും മുന്നണി രൂപീകരിച്ചാല്‍ താന്‍ പ്രധാന പങ്ക് വഹിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി.

2

'മമത ബെഹന്‍ (മമത ബാനര്‍ജി) എന്നെ വിളിച്ചു. ഞങ്ങള്‍ ഫോണില്‍ ചര്‍ച്ച നടത്തി. അവര്‍ എന്നെ ബംഗാളിലേക്ക് ക്ഷണിച്ചു. അല്ലെങ്കില്‍ അവള്‍ ഹൈദരാബാദിലേക്ക് വരും. ഞങ്ങള്‍ ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം നിരവധി രാഷ്ട്രീയ നേതാക്കളുണ്ട്. ഉദ്ധവ് താക്കറെയും കാത്തിരിക്കുകയാണ്. ഈ ശ്രീരാമാനുജാചാര്യ ചടങ്ങ് കഴിഞ്ഞാല്‍, ഞാന്‍ എപ്പോള്‍ വേണമെങ്കിലും മുംബൈയിലേക്ക് പോയേക്കാം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

ബി ജെ പി രാജ്യത്തെ നശിപ്പിക്കുകയാണെന്ന് കെ സി ആര്‍ ആരോപിച്ചു, ഇന്ധന വിലവര്‍ധന മുതല്‍ വിദേശനയം വരെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ കെ സി ആര്‍ ആഞ്ഞടിച്ചു. അതേസമയം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി അടുത്തിടെ പറഞ്ഞിരുന്നു. 2024 ല്‍ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ച് പോരാടണമെന്നും ബി ജെ പിയെ പരാജയപ്പെടുത്തണമെന്നും മമത ബാനര്‍ജി പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി മമത ബാനര്‍ജി പ്രചാരണം നടത്തുകയും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.

4

അതേസമയം കോണ്‍ഗ്രസിനെ കൂട്ടാതെയാണ് കെ സി ആറിന്റേയും മമതയുടേയും നീക്കം എന്നതും ശ്രദ്ധേയമാണ്. ബി ജെ പിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി എന്നതിലാണ് പ്രാദേശിക കക്ഷികള്‍ ഊന്നല്‍ നല്‍കുന്നത്. സി പി ഐ എമ്മും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് സി പി ഐ എമ്മും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളും (ആര്‍ ജെ ഡി), തൃണമൂല്‍ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആര്‍ ജെ ഡി ബീഹാറില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+