ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ 'കോമ'യിലെന്ന് റിപ്പോര്‍ട്ട്; അധികാരം സഹോദരിക്ക്
സോള്‍: ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അധികാരത്തിന്റെ സിംഹ ഭാഗം സഹോദരിക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാങ് സോങ് മിന് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില കാര്യങ്ങള്‍ വന്‍ ചര്‍ച്ചയായിരുന്നു.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങിന് അധികാരം കൈമാറിയെന്നാണ് സോങ് മിന് പറയുന്നത്. ഉത്തര കൊറിയന്‍ ഭരണാധികാരി അധികാരം കൈമാറണമെങ്കില്‍ രണ്ടില്‍ ഒരു കാര്യം നടക്കണം. ഒന്ന് അദ്ദേഹം ആരോഗ്യനില വഷളായി കോമയിലാകണം. അല്ലെങ്കില്‍ അട്ടിമറി നടക്കണം. അട്ടിമറി നടന്നതായി സൂചനയില്ല. ഈ സാഹചര്യത്തിലാണ് ഭരണം നടത്താന്‍ സാധിക്കാത്ത വിധം ആരോഗ്യനില വഷളായി എന്ന് പറയുന്നതെന്നും സോങ് മിന് സൂചിപ്പിക്കുന്നു. അടുത്തിടെ കിം ജോങ് ഉന്നിന്റെ പല ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് സോങ് മിന് പറയുന്നു. കിം ജോങ് ഉന്‍ കോമയിലാണെന്ന് ഞാന്‍ കരുതുന്നു. മരണം സംഭവിച്ചിട്ടില്ല. അധികാരം പൂര്‍ണമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അധികാരം സഹോദരിയുമായി പങ്കിട്ടിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊറോണ രോഗ വ്യാപനം രാജ്യത്തെ കൂടുതല്‍ തളര്‍ത്തി. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ഉപരോധവും ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തില്ലാക്കിയിട്ടുണ്ട്.
എന്നാല്‍ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കിം ജോങ് ഉന്നിന്റെ അധികാര കൈമാറ്റത്തെ പറ്റി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാമ്പത്തിക വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ കിം ജോങ് ഉന്‍ ഉടന്‍ യോഗം വിളിക്കുമെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന് ഏപ്രിലില്‍ ഹൃദയ ശസ്ത്രക്രിയ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏപ്രില്‍ 11ന് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തു. മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പിന്നീട് പൊതുരംഗത്ത് വന്നിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ഇടയാക്കിയത്. കിം ജോങ് ഉന്നിനൊപ്പം ഭരണകാര്യങ്ങളില്‍ ഏറെ കാലമായി ഇടപെടുന്ന വ്യക്തിയാണ് സഹോദരി. വളരെ ശക്തമായ നിലപാടുള്ള വനിതയാണ് ഇവര്‍ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications