സങ്കല്‍പ്പില്‍ മുങ്ങി ബിജെപി: ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രിയില്ല, നിതീഷിന് വിമര്‍ശനം
പട്ന: സിആര്‍പിഎഫ് ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ എന്‍ഡിഎ നേതാക്കള്‍ എത്തിയില്ലെന്ന് ആരോപണം. ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷനിടെ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ പിന്റു കുമാര്‍ സിംഗിന്റെ മൃതദേഹം ഞായറാഴ്ചയാണ് പട്ന വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം സ്വീകരിക്കാന്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഒരു മുതിര്‍ന്ന നേതാവ് പോലും എത്തിയിരുന്നില്ല. ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന സങ്കല്‍പ്പ് റാലി നടക്കാനിരിക്കെയാണ് എന്‍ഡിഎക്കാര്‍ സിആര്‍പിഎഫ് ജവാനെ സൗകര്യപൂര്‍വ്വം മറന്നത്. മുഖ്യമന്ത്രി റാലിയുടെ തിരക്കിലാണെങ്കില്‍ ഒരു സഹപ്രവര്‍ത്തകനെ എങ്കിലും അന്ത്യോപചാരമര്‍പ്പിക്കാന്‍ അയയ്ക്കാമെന്നാണ് ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചൗധരി മെഹബൂബ് അലി കൈസറിന്റെ വിമര്‍ശനം.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എത്തി അന്ത്യോപചാരമര്‍പ്പിക്കാന്‍ തയ്യാറാവാത്തതിനെ വിമര്‍ശിച്ച് മരിച്ച സിആര്‍പിഎഫ് ഇന്‍സ്പെക്ടറുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പട്നയില്‍ 130 കിലോമീറ്റര്‍ അകലെ ബേഗുസാരായിയിലെ ധന്ചാക്കി ഗ്രാമത്തിലാണ് സിആര്‍പിഎഫ് ഇന്‍സ്പെക്ടറുടെ വീട്. ജില്ലാ മജിസ്ട്രേറ്റ് കുമാര്‍ രവി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗരിമ മല്ലിക്ക്, സിആര്‍പിഎഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ജാ, ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചൗധരി മെഹബൂബ് അലി കൈസര്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി നിധീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാറും എത്തിയിരുന്നു. ബിഹാറില്‍ നിന്നുള്ള രണ്ട് സിആര്‍എഫ് ജവാന്മാരാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിജെപിയുടെ സങ്കല്‍പ്പ് റാലിക്കായി നിരവധി കേന്ദ്രമന്ത്രിമാരാണ് ഞായറാഴ്ച പട്നയിലുള്ളത്. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ പട്ന വിമാനത്താവളത്തില്‍ എത്തുകയും ചെയ്തേക്കും. ഈ സാഹചര്യത്തിലാണ് സിആര്‍പിഎഫ് ജവാന് അര്‍ഹിക്കുന്ന ആദരവ് നല്‍കാതെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ എത്താതിരുന്നത്.
ഒരു ഓഫീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനിടെ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കുപ് വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. മരിച്ചെന്ന് കരുതിയ ഭീകരന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിടുന്ന ബിജെപിയുടെ ഈ ദശകത്തിലെ ആദ്യത്തെ പൊതുപരിപാടിയാണ് സങ്കല്‍പ്പ് റാലി. റാലിക്ക് ശേഷം ബിഹാറിലെ ഭരണകക്ഷികള്‍ തമ്മില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഷയത്തില്‍ ധാരണയിലെത്തും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications