Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ആക്രമണത്തില്‍ റണ്‍വേ തകര്‍ന്നു; പാക് വ്യോമതാവളം ഒരാഴ്ചത്തേക്ക് അടച്ചിട്ടു

ലാഹോര്‍: പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാന്‍ വ്യോമതാവളം ഒരാഴ്ചത്തേക്ക് അടച്ചിടുന്നു. അടച്ചുപൂട്ടല്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിനാലാണ് അടച്ചുപൂട്ടല്‍ എന്നും വിമാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ലഭ്യമാകില്ലെന്നും അറിയിച്ചുള്ള നോട്ടീസ് ടു എയര്‍മെന്‍ വിമാനത്താവളം പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് വിശദാംശങ്ങളെന്നും പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ടിട്ടില്ല.

അതേസമയം പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിലും കേടുപാടുകള്‍ സംഭവിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നോട്ടാം പ്രാബല്യത്തില്‍ വന്നു. മെയ് 18 ന് പാകിസ്ഥാന്‍ രാവിലെ 4:59 വരെ ഇത് തുടരും.

Pakistan

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തെക്കന്‍ ഭാഗത്തുള്ള പ്രധാനപ്പെട്ട വിമാനത്താവളമാണിത്. ഈ വിമാനത്താവളത്തിന്റെ താല്‍ക്കാലിക അടച്ചുപൂട്ടലും അടച്ചുപൂട്ടലിന്റെ സമയവും ദൈര്‍ഘ്യവും വിമാനത്താവളത്തിലെ റണ്‍വേയില്‍ ഒരു ഇന്ത്യന്‍ മിസൈല്‍ നേരിട്ട് ഇടിച്ചുവെന്നും വിപുലമായ അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിശ്വാസ്യത നല്‍കുന്നതാണ്.

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രകാരം, ഒരു നോട്ടാം നോട്ടീസിനൊപ്പം ഡബ്ല്യുഐപി എന്ന കോഡ് ഉപയോഗിക്കുന്നത് പുരോഗതിയിലുള്ള ജോലിയെ സൂചിപ്പിക്കാനാണ്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അനുസരിച്ച്, വിമാനത്താവള ഉപരിതലത്തില്‍ നടക്കുന്ന ഏതൊരു ജോലിയെയും ഡബ്ല്യുഐ എന്ന് സൂചിപ്പിക്കുന്നു.

നോട്ടീസില്‍ എയര്‍ബേസിലെ റണ്‍വേയെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നതിനാല്‍, അത് റണ്‍വേയില്‍ തന്നെയുള്ള ജോലി പുരോഗമിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. റഹിം യാര്‍ ഖാന്‍ എയര്‍ബേസില്‍ തന്നെയാണ് ഷെയ്ഖ് സായിദ് അന്താരാഷ്ട്ര വിമാനത്താവളവും സ്ഥിതി ചെയ്യുന്നത്. ഫ്‌ലൈറ്റ്‌റാഡാര്‍ 24-ല്‍ ലഭ്യമായ വിമാനത്താവള ഡാറ്റ പ്രകാരം, ഇതിന്റെ ഏക റണ്‍വേ റണ്‍വേ 01/19 ബിറ്റുമിനസ് പ്രതലമുള്ളതും 3,000 മീറ്റര്‍ അല്ലെങ്കില്‍ 9,843 അടി നീളമുള്ളതുമാണ്.

നാല് ദിവസം നീണ്ടുനിന്ന സൈനിക സംഘര്‍ഷത്തിനിടയില്‍ ഇന്ത്യ ആക്രമിച്ച ഒന്നിലധികം പ്രധാന പാകിസ്ഥാന്‍ സൈനിക ലക്ഷ്യങ്ങളിലൊന്നായിരുന്നു ഈ വ്യോമതാവളം. ശനിയാഴ്ച ഇന്ത്യന്‍ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള 'വ്യോമ-ലോഞ്ച്ഡ് പ്രിസിഷന്‍ വെപ്പണ്‍സ്' ഉപയോഗിച്ച് ഇന്ത്യ ആക്രമിച്ച ആറ് പാകിസ്ഥാന്‍ സൈനിക ലക്ഷ്യങ്ങളില്‍ - റഫീക്കി, മുരീദ്, ചക്ലാല, സുക്കൂര്‍, ജൂനിയ എന്നിവയുള്‍പ്പെടെയുള്ള വ്യോമതാവളങ്ങള്‍ ഉള്‍പ്പെടുന്നു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്നോണം കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സംഘര്‍ഷം രൂപപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്ക് ഉണ്ട് എന്നാണ് ഇന്ത്യ പറയുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളെ ഇന്ത്യ നിര്‍വീര്യമാക്കുകയും പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടത്തിയിരുന്നത്.

എന്നാല്‍ പാകിസ്ഥാന്‍ ജനവാസ മേഖലകളിലേക്ക് ഷെല്ലാക്രമണം നടത്തി. ജമ്മു കാശ്മീരിലും പഞ്ചാബിലും പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വലിയ നാശനഷ്ടമാണ് ഉണ്ടായത്. അതേസമയം ഇന്നലെ ഇന്ത്യും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ ധാരണയ്ക്ക് ശേഷവും പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രകോപനം തുടര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+