വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു, പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് ബില്‍ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതിയായിട്ടാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ പുതിയ ബില്ലായി കൊണ്ട് വന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. കോണ്‍ഗ്രസ് പാസാക്കിയ ബില്‍ നിലവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധീര്‍ രഞ്ജന്‍ ചൗധരി സംസാരിച്ചതിന് ശേഷവും സഭയില്‍ ബഹളം തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് സഭ 10 മിനിറ്റ് സഭ നിര്‍ത്തിവെക്കുകയും ചെയ്തു.

അതേസമയം വനിതാ സംവരണ ബില്‍ നിയമമാകുന്നതോടെ ഇത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും എന്നതില്‍ സംശയമില്ല. എന്നാല്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് വനിതാ സംവരണ ബില്ലിലെ വ്യവസ്ഥ.
നിയമ നിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം എല്‍ എ മാര്‍ ഉണ്ടാകും. നിലവിില്‍ 11 പേരാണ് വനിതകളായി കേരള നിയമസഭയില്‍ ഉള്ളത്. ഭരണപക്ഷത്ത് പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ എം എല്‍ എമാരാണ് ഉള്ളത്. ലോക്സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം പിമാരില്‍ ആറ് പേര് വനിതകളാകും.
അതേസമയം വനിതാ സംവരണ ബില്‍ നിയമമാകുന്നതോടെ ഇത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും എന്നതില്‍ സംശയമില്ല. എന്നാല്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് വനിതാ സംവരണ ബില്ലിലെ വ്യവസ്ഥ.
നിയമ നിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം എല്‍ എ മാര്‍ ഉണ്ടാകും. നിലവിില്‍ 11 പേരാണ് വനിതകളായി കേരള നിയമസഭയില്‍ ഉള്ളത്. ഭരണപക്ഷത്ത് പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ എം എല്‍ എമാരാണ് ഉള്ളത്. ലോക്സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം പിമാരില്‍ ആറ് പേര് വനിതകളാകും.
അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ പ്രസംഗത്തില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വനിതാ മുന്നേറ്റത്തിലെ ഏറ്റവും വലിയ ചുവടുവെപ്പാണിത് എന്ന് മോദി പറഞ്ഞു. തനിക്ക് മുമ്പുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഈ ബില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം വിമര്‍ശിച്ചു.
വര്‍ഷങ്ങളായി സ്ത്രീ സംവരണത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും എന്നാല്‍ തങ്ങള്‍ക്ക് ചരിത്രത്തിന് തിരക്കഥയൊരുക്കിയെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications